സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Thursday, August 30, 2012

Eid_2012


ഞാന്‍ ഇന്ന് നോമ്പും പെരുനാളും കൂടാന്‍ നാട്ടില്‍ പോകുകയാണ്. മഴക്കാലം ആയതില്‍ പിന്നെ പോയില്ല.

പെരുന്നാള്‍ വരുമ്പോള്‍ തോന്നും വലുതാകേണ്ടി ഇരുന്നില്ല എന്ന്..
പുത്തനും മൈലാഞ്ചിയും പെരുന്നാ പൈസയും എല്ലാം കൂടി അടിപൊളി പെരുന്നാള്‍ ആണ് കുട്ടികള്‍ക്ക്.
പെരുന്നാളിന് പുത്തന്‍ മേടിച്ചിട്ട് എത്ര കൊല്ലം ആയി. ഇപ്പൊ എപ്പോ വേണേലും പുത്തന്‍ അന്നൊക്കെ അതാണോ..പുത്തന്‍ എടുക്കുന്നത് ചെറിയ പെരുന്നാളിനും വലിയ പെരുന്നാള
ിനും മാത്രം.
ആദ്യ കാലങ്ങളില്‍ പെരുന്നാള്‍ ഉമ്മ വീട്ടില്‍ ആയിരുന്നു.
മാസം കണ്ടു തക്ബീര്‍ വിളി ഉയരുമ്പോ ലാസ്റ്റ് ബസ്‌ ഇന് ഇടപാളിലേക്ക്.
അമ്മായി അരച്ചു വെച്ചിടുണ്ടാകും മൈലാഞ്ചി. വെല്ലിമ്മാക്ക് വേണ്ടി അരയ്ക്കുന്നതാണ്.
മുക്കാല്‍ ഭാഗം വെല്ലിമ്മ ഒരാള്‍ക്ക്‌. ബാക്കി കാല്‍ ഞങ്ങള്‍ അഞ്ചു പെണ്‍കുട്ടികള്‍ക്ക്.
വെല്ലിമ്മ കൈയ്യില്‍ വട്ടത്തില്‍ പരത്തി വിരലുകള്‍ക്ക് തൊപ്പി വെക്കും. ഞങ്ങള്‍ക്കും കൂടി കിട്ടാനുള്ള ഷെയര്‍ ആണ് വെല്ലിമ്മ അമുക്കുന്നത്.
തെങ്ങിന്റെ ഓല ആണ് ആകെ അറിയാവുന്ന ഡിസൈന്‍ . ഞങ്ങള്‍ അതില്‍ സംപ്ത്രിപ്തി അടയും. മാമന്‍ ലീവിന് വന്നിടുണ്ട്ങ്ങില്‍ ആരും കാണാതെ അമ്മായിയുടെ പേര് എഴുത്തും മാമിയും. രാത്രി മുതിര്‍ന്നവര്‍ കുത്തി ഇരുന്നു പലഹാരം ഉണ്ടാക്കും. ച്ചുക്കപ്പം, കരോലപ്പം ,പല്ലില്ലാത്ത വല്ലുപ്പാക്കു സ്പെഷ്യല്‍ സോഫ്റ്റ്‌ മുട്ട കേക്ക് അങ്ങിനെ.

ഞങ്ങള്‍ കുട്ടികള്‍ അന്ന് പുതപ്പും വിരിപ്പും ഇല്ലാതെ ഊണ മുറിയിലെ നിലത്തു നിരന്നു കിടക്കും. തലയിണ പോലും ഉണ്ടാകില്ല. രാവിലെ എണീക്കുമ്പോള്‍ ഏറെയും മൈലാഞ്ചി പല പല ഡിസൈന്‍ ആയിട്ടുണ്ടാകും എന്നാലും ഓടി ചെന്ന് കൈ കഴുകി പരസ്പരം നോക്കും ആരുടെ ഏറെ ചുമന്നതെന്ന്.
ആ മൈലാഞ്ഞിയുടെ മനം നിരക്കുന്ന മണം അതിന്നു ഉണ്ടോ.. ഉമ്മ വീട്ടില്‍ സുന്നികള്‍ ആണ്. പള്ളിയില്‍ പോകില്ല ഈദ്‌ ഗാഹിനും. പെണ്ണുങ്ങള്‍.
ഉച്ചക്ക് എല്ലാര്‍ക്കും വെല്ലിമ്മ പെരുന്നാ പൈസ തരും. അതും കൊണ്ട് അങ്ങാടീ പോയി നിരതിര യും തോക്കും പാമ്പും മേടിക്കും. വൈകുന്നേരം ആണ് പോകുന്നതെങ്ങില്‍ വയസായ അബൂക്ക എന്നാ പടക്ക കാരനെ അറിയാതെ അങ്ങേരു മാറുന്ന തക്കത്തിനു എത്രയോ തിര പെട്ടികള്‍ മോഷ്ട്ടിചിരിക്കുന്നു . എന്തായാലും ആര്‍ക്കൊക്കെയോ പൊട്ടിച്ചു കളയാനുള്ള തിരകള്‍.. അത്രേ ഉള്ളു .. നമുക്ക് കാര്യം സിമ്പിള്‍.


വലുതായപ്പോലെക്കും പെരുന്നാള്‍ ഉപ്പ വീട്ടില്‍ തന്നെ ആയി.. ഇവിടെ ഈദ്‌ ഗാഹ് ഉണ്ട്.
മുജാഹിദുകള്‍ ആണ് . തക്ബീര്‍ വീടുകളില്‍ ചൊല്ലില്ല. ഉമ്മ വീട്ടില്‍ ആണെങ്ങില്‍ നിറയെ അടുക്കിയപോലെ വീടുകള്‍ ആണ്.. എല്ലാ വീടുകളിലും തക്ബ്വീര്‍ വിളികള്‍ ഉയരും. കുട്ടികള്‍ തമ്മില്‍ മത്സരം ആണ്. പാനീസ് ഉണ്ടാക്കും . അന്നൊക്കെ വെല്ലിമ്മ നോമ്ബെടുതാലും ഇല്ലെങ്കിലും മാസം കണ്ടാല്‍ അരി വാരി കൊടുക്കും. മാസം കണ്ടു തക്ബീര്‍ കേള്‍ക്കുമ്പോള്‍ പെണ്ണുങ്ങള്‍ ഓടി വരും. ഞാനും കൂട്ടാളികളും ആണ് അരി വാരി കൊടുക്കുന്നത്.,
ഇതൊന്നും രണ്ടാതാനിയില്‍ ഇല്ല. ഇവര്‍ മുജാഹിദ് ആണ് . ദൈവത്തിന്റെ സ്വന്തം ആളുകള്‍. അവര്‍ സകാത്ത് പള്ളിയിലെ കൊടുക്കു
എന്റെ ഉമ്മ പാതി സുന്നിയും പാതി മുജാഹിടും ആണ്. ഞങ്ങള്‍ രാത്രി തക്ബീര്‍ വിളിക്കും. രാവിലെ എണീറ്റ്‌ ഈദ്‌ ഗാഹിലും പോകും.
അന്ന് ഞങ്ങടെ വീടിനടുത്ത് പള്ളി ഇല്ല.

രണ്ടത്താണി മുജാഹിദ് പള്ളി. എന്നും ഈദ്‌ ഗാഹിനു നേരം വൈകും. അമ്മായിയുടെ വീട്ടിലെ ജീപ്പില്‍ ആണ് ഈദ്‌ ഗാഹിനു പോകുക. അവര് കിക്കിക്കീ അടിക്കുമ്പോ വീട്ടീന് വിളിച്ചു പറയും കുളിക്ക്യാനെന്നു,... ഓടി ചെല്ലും .
അമ്മായിയുടെം ഞങ്ങളുടെയും പറമ്പിനു അതിരിലൂടെ മഴക്കാലത്ത് വെള്ളം ഒഴുകുന്ന ഒരു
ചാലുണ്ട്. അക്കരെ കടക്കാന്‍ ഒരു ദ്രവിച്ച പോസ്റ്റും കാല്‍ ആണുള്ളത്. അതിലൂടെ ഒരു പറക്കല്‍ ആണ് .

അമ്മായിആക്ക എല്ലാരെയും ബ്രൂടിന്റെ സ്പ്രേ അടിക്കും. ദ്രിതിയില്‍ അടിക്കുമ്പോ കണ്ണിലും മൂക്കിലും വായിലും ഒക്കെ പോകും. അതിന്റെ കൈപ്പ് വായില്‍ വെചോണ്ടാണ് ഈദ്‌ ഗാഹിനു പോകുക.

ഞാന്‍ ആ പള്ളി വക മദ്രസയില്‍ അല്ലാത്തത് കൊണ്ട് എനിക്ക് ഈദ്‌ ഗാഹിനു ആരേം ആറിയില്ല. മറ്റു കുട്ടികള്‍ പരസ്പരം മൈലാഞ്ചി കാണിച്ചു പൌര്‍ കാട്ടും. ഞാന്‍ എല്ലാരുടെയും കൂടെ ജീപ്പില്‍ തിരിച്ചു വരും. ആണ്‍ കുട്ടികള്‍ അങ്ങാടിയില്‍ പോയി തിരയും തോക്കും മേടിക്കും.
ഉച്ചക്ക് ഒറ്റക്കുള്ള പെരുന്നാ ചോര്‍ . അന്നൊക്കെ പെരുനാലിനെ ബിരിയാണി ഉള്ളു. ഇല്ലേല്‍ നെഇ ചോര്‍ . ഇന്നിപ്പോ എപ്പോ വേണേലും രണ്ടും റെഡി.

വൈകുന്നേരം ആകുമ്പോള്‍ എല്ലാ പെരുന്നാളിനും ഉമ്മ വീട്ടില്‍ പോകും. ബസ്സില്‍ നല്ലതിരക്കായിരിക്കും . കുഞ്ഞാമ പൊന്നാനിയില്‍ നിന്നും നല്ല പല പല പലഹാരങ്ങള്‍ കൊണ്ട് വരും. ബാപ്പക്ക് (ഉമ്മയുടെ ഉപ്പയെ അങ്ങിനെ ആണ് വിളിക്കുക ) പല്ലില്ലാത്തതിനാല്‍ പലതും തിന്നാന്‍ വയ്യാതെ ഒരു സോസറില്‍ കട്ടിലിനടുത്ത് മൂടി വെച്ചിരിക്കും. വെറ്റില ഇടിച്ചു കൊടുക്കുന്നവര്‍ക്ക് അതില്‍ നിന്നും ഒരു ഓഹരി തരും.

പെരുന്നാളിന് മാമന്‍ മാര്‍ ഉണ്ടെങ്കില്‍ അടിപൊളി ആണ്. ച്ചുങ്കതുള്ള ഇലക്ട്രോണിക് ഷോപ്പില്‍ നിന്നും ടി വി , വി സി അര വാടകയ്ക്ക് എടുക്കും. നല്ല നല്ല കാര്‍ട്ടൂണ്‍ , അനിമല്‍ കാസറ്റുകളും .
അഞ്ചാം ക്ലാസില്‍ ഞാന്‍ എതിയപോലാണ് എന്റെ വീട്ടില്‍ ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ടി വി മേടിക്കുന്നത്. പിന്നീടു പെരുന്നാള്‍ ആകുമ്പോള്‍ ഞങ്ങള്‍ ഓട്ടോ എടുത്തു ടി വി യും കൊണ്ടാണ് പോകുക ഉമ്മ വീട്ടിലേക്കു.

എന്റെ ഉപ്പാക്ക് അത്രയ്ക്കും സ്നേഹവും ആയിരുന്നു ഉമ്മവീടിനോട് .
എനിക്കും..
കാര്യനഗല്‍ ഒക്കെ മാറി..
ഇപ്പൊ ഉമ്മ വീടും ആ കുളവും പെരുന്നാളും ഒക്കെ ഓര്‍മയില്‍ മാത്രം

അക്കേഷ്യ പൂക്കളുടെ മണമുള്ള ഓണം.




കേരളത്തിലെ ആദ്യത്തെ കെ എസ ആര്‍ ടി സി വര്‍ക്ക്‌ ഷോപ്പ് മലപ്പുറത്തെ കാലടിയില്‍ ആണ് . വിശാല മായ ഈ വര്‍ക്ക്‌ ഷോപ്പിന്റെ ബാക്കില്‍ വലിയ മൊട്ട ക്കുന്നായിരുന്നു. കുറച്ചു ഞാവല്‍ മരങ്ങള്‍ മാത്രം അങ്ങിങ്ങ് ദൂരെ ദൂരെ മുഴച്ചു നില്‍ക്കുന്നു .കരിങ്കല്ല് പോട്ടിച്ചുണ്ടായ വലുതും ചെറുതും ആയ രണ്ടു കോറികള്‍ ഒരു വശത്ത് .

ഈ കുന്നിന്റെ താഴ്വാരത്താണ് എന്റെ മൂത്തുമ്മയുടെ വീട് . കണ്ടന
കത്തു ബസ്‌ ഇറങ്ങി ഈ മൊട്ട ക്കുന്നിനെ ക്രോസ് ചെയ്തു വേണം അവിടെ എത്താന്‍. . , രാത്രിയില്‍ ആണ് ചെന്നെത്തുന്നതെങ്ങില്‍ അടിപൊളി ആണ് ആ നടത്തം. ഓല ചൂട്ടോ ടോര്‍ച്ചോ ആവശ്യം ഇല്ല. മൊട്ടക്കുന്നു തിളങ്ങും , നക്ഷത്രങ്ങളിലും നിലാവിലും. നമ്മള്‍ നടന്നു തെളിഞ്ഞ വരയിലൂടെ പോയാല്‍ മാത്രം മതി. മാനം നോക്കി സോപ്നം കണ്ടു കല്ലിനെയോ പാമ്പിനെയോ പേടിക്കാതെ ഇളം കാറ്റിലുള്ള ആ നടത്തം ഞങ്ങള്‍ കുട്ടികള്‍ക്ക് ഹരമായിരുന്നു.

എന്‍റെ ചെറുപ്പത്തില്‍ ഫുള്‍ മൊട്ട ആയിരുന്ന ആ കുന്നിനെ പിന്നീട് ഹരിത വത്കരണത്തിന്റെ ഭാഗമായി ഹാഫ് പച്ച ആക്കി. പകുതി ഭാഗം നിറയെ അക്കേഷ്യ തൈകള്‍ വെച്ച് പിടിപ്പിച്ചു ലൈന്‍ ലൈന്‍ ആയി. അക്കേഷ്യ തൈകള്‍ ടപ്പേ ന്നു വളര്‍ന്നു. സമീപ വാസികള്‍ എന്നും എണീറ്റ്‌ കിണറ്റില്‍ പോയി നെഞ്ഞിടിപ്പോടെ നോക്കും , വെള്ളം കുറഞ്ഞോ എന്ന്. അക്കേഷ്യ വേരുകള്‍ ഭൂമിയുടെ ഉള്ളിന്റുള്ളില്‍നിന്നും വരെ വെള്ളം വലിച്ചു എടുത്തു ചന്ദ്രനിലേക്ക് പബ്ബ് ചെയ്യുമെന്നായിരുന്നു അന്നാട്ടുകാരുടെ വിശ്വാസം.

മൂത്തുമ്മയുടെ വീടിന്റെ ചുറ്റോടു ചുറ്റും , ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ വേറെ മാപ്പിള വീടുകള്‍ ഉണ്ടായിരുന്നില്ല. ചെറുമക്കളും നായരും നമ്ബൂരാരും ആയി വേറെ ഒരു സമൂഹം. മിക്ക വീടുകളിലെയും ആരെങ്ങിലും ഒരാള്‍ വര്‍ക്ക്‌ ഷോപ്പില്‍ ജോലിക്കാരന്‍ ആയിരിക്കും. രാവിലെയും വൈകീട്ടും വര്‍ക്ക്‌ ഷാപ്പില്‍ നിന്നും സൈറന്‍ ഉയരും. അന്നൊക്കെ രാവിലെ ഏഴേ കാലിനു കോട്ടക്കല്‍ ആര്യ വൈദ്യ ശാലയില്‍ നിന്നും അതേപോലെ സൈറന്‍. . ഉയരുമായിരുന്നു.
ഞങ്ങളുടെ നാടിന്റെ ക്ലോക്ക് ആയിരുന്നു ആ "എഴെക്കാല് പൂക്കി .."

ധനു , ദിനു , രാധേട്ടന്‍ എന്നാ രാധാകൃഷ്ണന്‍ ചേട്ടന്‍ , ലളിത അമ്മായി, ഗീതേച്ചി അങ്ങിനെ പല പേരുകളില്‍ ഉള്ള സ്നേഹം നിറഞ്ഞ സ്വന്തക്കാരായ അയല്‍വാസികള്‍.
അത് കൊണ്ട് തന്നെ മൂത്തമ്മയുടെ വീട്ടിലെ ജീവിത രീതികളും അവരുടെതിനു ഇഴ ചേര്‍ന്ന് കിടന്നു, വൈകീട്ട് വിളക്കു വെച്ചില്ലെങ്ങിലും മുറ്റം അടിച്ചു വെള്ളം തളിച്ച് സന്ധ്യ മയങ്ങുംപോളെക്കും ലൈറ്റ് കത്തിച്ചിടും വീടിനു മുന്‍പില്‍.

എനിക്കിഷ്ട്ടമായിരുന്നു അങ്ങോട്ടുള്ള യാത്രകള്‍. , മഴക്കാലത്ത് ഹരം പകര്‍ന്നു നിറഞ്ഞു ഒഴുകുന്ന ഏക്കറു കണക്കിന് വിശാലമായ കോറി. മിനുസമുള്ള മെലിഞ്ഞ കല്ലുകള്‍ താഴ്ത്തി വീശി എറിഞ്ഞാല്‍ അഞ്ചും പത്തും ഇരുപതും തവണ വെള്ളത്തില്‍ വട്ടം വരച്ചു ബൌണ്‍സ് ചെയ്തു മറയും . നീന്താന്‍ പേടിയാണ് , എവിടെയാണ് കൂര്‍ത്ത പാറക്കല്ലുകള്‍ ഒളിച്ചിരിക്കുന്നതെന്ന് പറയാന്‍ പറ്റില്ല. കാലും കയ്യും ചെന്നിടിച്ചു കത്തി കൊണ്ട പോലെ കീറും. നല്ല പരിചയം ഉള്ള ആളുകള്‍ നീന്തി തിമിര്‍ക്കും, ഞാന്‍ അത് നോക്കി ഏറെയും കരയോട് ചേര്‍ന്ന് ഞങ്ങള്‍ തത്തി കളിക്കും.ആട്ടിന്‍ ക്കുട്ടികളെയും കൊണ്ടാണ് ഈ കുളിക്കാന്‍ പോക്ക്. നിറയെ കറുക പുല്ലുകള്‍ ഉള്ള കോറിയുടെ വശങ്ങളില്‍ അവയെ മേയാന്‍ വിടും. കുത്തനെ ഉള്ള പാറ പൊട്ടിച്ച വശങ്ങളിലൂടെ അവറ്റകള്‍ മേലോട്ടും താഴോട്ടും ചാടി ചാടി വീഴാതെ. അതൊരു അത്ഭുതം തന്നെ ആണ്.

വേനല്‍ക്കാലം ആയാല്‍ കോറി ചളി ക്കുളം ആണ്. പച്ച പാട നിറഞ്ഞ വെള്ളം മുകളില്‍. ,. വറ്റി കൊണ്ടിരിക്കുന്ന കുഴികളില്‍ സി ആര്‍ പി മത്സ്യങ്ങള്‍ .. വൃത്തി ഇല്ലാത്ത ദുര്‍ഗന്ധം വമിക്കുന്ന ഒഴുക്കില്ലാത്ത വെള്ളത്തിലെ മീനുകളെ ചൂണ്ട ഇട്ടു പിടിച്ചു കുടത്തിലാക്കി വീട്ടില്‍ കൊണ്ട് വന്നു തരാവുകള്‍ക്ക് കഷ്ണം ആക്കി കൊത്തി ഇട്ടു കൊടുക്കും.അവ അത് വെട്ടി വിഴുങ്ങും,

വേനലില്‍ ആകാശം മുട്ടുന്ന ഞാവല്‍ മരങ്ങള്‍ മുന്തിരിക്കുലകള്‍ തൂക്കിയിട്ടുണ്ടാകും. ശബ്ദം ഉള്ള ഓരോ കാറ്റിനും മുഴുത്ത ഞാവല്‍ പ്പഴങ്ങള്‍ വീഴും, ഉയരത്തില്‍ നിന്നും ഉള്ള വീഴ്ച ആണ്, പകുതിയിലേറെ ചതഞ്ഞു അരഞ്ഞു പരിക്ക് പറ്റിയ മധുരം ഏറിയ ഞാവല്‍ പഴങ്ങള്‍ അപ്പപ്പോള്‍ വീഴുന്നത് നോക്കി പറക്കി തിന്നും. കുരു വെന്നു കരുതി ചിലപ്പോള്‍ കടിക്കുന്നത് ഉരുണ്ട കല്ലില്‍ ആയിരിക്കും. ക്ടിം.പല്ല് കോച്ചുന്ന വേദന ഞാവലിന്റെ മധുരത്തില്‍ വേഗം മറക്കും.

ആര്‍ത്തി കൊണ്ട്പലപ്പോളും പലരും പലരുടെയും ഉചിഷ്ട്ടവും അകത്ത്താക്കിയിടുണ്ടാവും ആദ്യം ആദ്യം മുഴുത്തതു മാത്രം എടുത്തു തിന്നും. പിന്നെ പിന്നെ കുരുവരെ വീണ്ടും എടുത്തു രുചി നോക്കും.. പുത്തന്‍ ഉടുപ്പുകളില്‍ കറ പറ്റുന്നതോന്നും അപ്പൊ ഓര്‍ക്കില്ല.ആരുടെ നാവാണ് കൂടുതല്‍ വയലറ്റ് ആയതെന്നു ഇടയ്ക്കിടയ്ക്ക് പുറത്തേക്ക് നീട്ടി നോക്കും. അതും ഒരു മത്സരം ആണ്.
നിറം മാറിയ നാവും ആയി വീട്ടിലെത്തുമ്പോള്‍ ചീത്തയുടെ പൊടിപൂരം ആണ്. ഒരിക്കലും പോകാത്ത അടയാളങ്ങള്‍ ശേഷിപ്പിച്ചു ഏറെ ഞാവല്‍ ക്കാലങ്ങള്‍ കടന്നു പോയി.

എല്‍പി ക്ലാസില്‍ പഠിക്കുന്ന സമയത്താണ്. അടുത്ത വീട്ടിലെ മാഷിന്റെ militariyil ജവാന്‍ ആയിരുന്ന മകന്‍ അതിര്‍ത്തിയില്‍ വെടിയേറ്റ്‌ മരിച്ചു. അന്ന് മൃത ദേഹം കൊണ്ട് വന്ന ഹെലികോപ്റെര്‍ ഈ മല മുകളില്‍ ഉണ്ടാക്കിയ താത് കാലിക ഹെളിപ്പാടില്‍ ആണ് ഇറങ്ങിയത്‌. . ,ഹെലികോപ്പ്റെരും, അത് വന്നിറങ്ങിയപ്പോള്‍ ഉണ്ടായ ശക്തമായ കാറ്റും അതിന്റെ മുകളിലെ വീതി ഏരിയ പങ്കയും കുറെ കാലം ഞങ്ങളുടെ മനസ്സില്‍ മായ ക്കാഴ്ച ആയിരുന്നു.

ഓണം എന്ന് പറഞ്ഞാല്‍ മൂത്തുമ്മയുടെ നാട്ടിലാണ്.
പൂക്കളങ്ങള്‍ കൊന്നും ഒരു പഞ്ഞവും ഇല്ല.
സ്വര്‍ണ മലരിയും, കനകാംബരവും, സുഗന്ധ രാജനും മുക്കുറ്റിയും തുംബ്ബയും എന്ന് വേണ്ട തൊട്ടാവാടി പൂക്കള്‍ വരെ ഇടം പിടിക്കുന്ന പൂക്കളം.എല്ലാത്തിനും മേലെ ആയി അക്കേഷ്യ പൂക്കളും. ഞങ്ങള്‍ രാവിലെ ഓരോ വീട്ടിലെയും പൂകളം കാണാന്‍ പോകും.

ചേരുവകള്‍ ഒന്നാണെങ്കിലും , ആകൃതിയിലും പ്രകൃതിയിലും വെത്യസ്തങ്ങലായ ഒട്ടേറെ പൂകളങ്ങള്‍..
എന്റെ നാട്ടില്‍ അക്കേഷ്യ അപരിചിതന്‍ ആണ്. സ്കൂളുകളിലെ പൂക്കാല മത്സരങ്ങള്‍ക്ക് പലപ്പോളായി കാലടിയില്‍ നിന്നും അക്കേഷ്യ പൂക്കള്‍ ഞാന്‍ നാട് കടത്തി കൊണ്ട് വന്നിട്ടുണ്ട് . ആര്‍ക്കും കിട്ടാത്ത ആ മഞ്ഞ മലര്‍പ്പൊടി പോലുള്ള കുഞ്ഞു പൂക്കള്‍ എന്റെ മാനം പലപ്പോളും കാത്തു.


ഒന്നാം ഓണം , തിരുവോണം , മൂന്നാം ഓണം ..
ഈ മൂന്ന് ദിവസം മൂത്തുമ്മയുടെ വീട്ടില്‍ കാര്യമായി അടുപ്പ് പുകയില്ല. ഭക്ഷണകാര്യം ഓരോ വീട്ടുകാര്‍ നോക്കിക്കൊള്ളും. രാവിലെ പപ്പടം പഴം പുട്ട് ചൂടോടെ വാഴയിലയില്‍ പൊതിഞ്ഞു വരും. ഉച്ചക്ക് മൂന്ന് വീടുകളില്‍ മൂന്നുദിവസം സദ്യ. വൈകീട്ടും ഇതേപോലെ. പത്തിരുപത്തഞ്ഞു വീടുണ്ട്. എല്ലാര്‍ക്കും സ്നേഹിക്കാന്‍ ആകെക്കൂടി ഒരേ ഒരു മാപ്പിള വീട്, ഒരിക്കല്‍ തിരുവോണത്തിന് സദ്യക്ക് പോയ എനിക്ക് ഒരു അമളി പറ്റി.
ശര്‍ക്കര ഉപ്പേരിയും , ഉണക്ക സ്രാവും . അടുത്ത്തടുത്തിരിക്കുന്നു.
തൂശനിലയില്‍ വിളമ്പി തുടങ്ങിയിട്ടേ ഉള്ളു , ശര്‍ക്കര ഉപ്പേരി എന്ന് കരുതി വായിലിട്ടത് മാറി പോയി.. പിന്നെത്തെ കഥ പറയണ്ടല്ലോ..

സംഭവം ഓണം വരുമ്പോള്‍ "ഘുശി" ആണെങ്കിലും. പെരുന്നാള്‍ വരുമ്പോള്‍ മൂത്തുമ്മയുടെ നെഞ്ഞിടിപ് ഏറും . പലഹാരങ്ങള്‍ ഉണ്ടാക്കി കേമമായി സത്കരിക്കാന്‍ ഒന്നോ രണ്ടോ വീടാണോ...
പാവം എന്റെ മൂത്തുമ്മ എങ്ങിനെയൊക്കെയോ ഇന്നും അവരെ സന്തോഷിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.

എന്‍റെ ഓര്‍മകളിലെ first ഓണം.


ശ്രീ കൃഷ്ണ വിലാസ് ടി സ്ടാല്‍. . എന്‍റെ നാട്ടിലെ ഏക vegetarian ഹോട്ടല്‍. 
നടത്തുന്നത് വീടിനടുത്തുള്ള വെലായുധേട്ടനും ഭാര്യ ശോഭ ചേച്ചിയും കൂടി. അവരുടെ അമ്മ - ഞങ്ങളുടെ നാട്ടിലെ കുപ്പായം വേണ്ടാത്ത ഏക പാറു അമ്മ.അമ്മിഞ്ഞയും കാണിച്ചു മാത്രേ അവരെ ഞാന്‍ കണ്ടിട്ടുള്ളു. ഞങ്ങടെ വീട്ടിലേക്കു തീയ് മേടിക്കാന്‍ വരും . ഒരിക്കല്‍ കയ്യിലെ വിളക്ക് കത്തി നില്‍ക്കുന്ന ബള്‍ബ്‌ ഇലേക്ക് നീട്
ടി മുട്ടിച്ചു പിടിച്ചിരിക്കുന്നു. അത്രയ്ക്കും പാവം ആണ് അവര്‍.

ഇളയമകള്‍ കുഞ്ഞോള്‍ എന്നാ ജിഷ എന്‍റെ കളിക്കൂട്ടുകാരി. ചാണകവും കരിയും കൂട്ടി കുഴച്ചു മുറ്റം മെഴുകാനും , കവുങ്ങിന്‍ പട്ടകൊണ്ട് ചൂലുണ്ടാക്കാനും ഒക്കെ ഞാനും കൂട് അവളുടെ കൂടെ.
ഉണ്ടാക്കിയ എന്‍റെ സ്വന്തം ചൂല്‍ വീട്ടില്‍ കയറ്റില്ല. ചൂന്യം ആണുപോലും. അത് കൊണ്ട് അവളുടെ വീട്ടില്‍ തന്നെ പാത്ത് വെക്കും. ഇടയ്ക്ക് വൈകീട്ട് കൊത്താം കല്ല്‌ കളിക്കാന്‍ ചെല്ലുമ്പോ , ചെമ്ബ്ബരത്തി കൊഴിഞ്ഞു കിടക്കുന്ന ആ കരി മെഴുകി വൃത്തിയാക്കിയ മുറ്റം ഞാന്‍ ആരും കാണാതെ അവളുടെ കയ്യില്‍ നിന്നും ചൂല് വാങ്ങി അടിച്ചു വാരും.

ശോഭ ചേച്ചി കണ്ടാല്‍ വഴക്കാണ്..." സിലു, അതവിടെ വേക്കു, എന്താ ഈ കാട്ടണേ " എന്ന്.
ഞാന്‍ കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീ ആണ് അവര്‍. . മക്കള്‍ക്ക്‌ ഒരു തരിപോലും കൊടുക്കാതെ മുഴുവന്‍ സൌന്ദര്യവും സ്വന്തം ആക്കി , വാത്സല്യത്തിലെ ഗീതയെ പോലെ അവര്‍.

എന്‍റെ രണ്ടാം ക്ലാസിലെ ഓണം ആണ്. അവരുടെ വീട്ടില്‍ പൂക്കളം ഇടാന്‍ ഞാന്‍ ഓടും. ബാക്കി വരുന്ന പൂക്കളും, ഇലകളും കൊണ്ട്തി വന്നു എന്‍റെ വീട്ടിലും കുഞ്ഞു പൂകളം ഒരുക്കും .

അത്തം എട്ടിന് വെലായുധേട്ടന്റെ കാടാംബുഴയിലുള്ള അനിയത്തി കാര്‍ത്ത്യായനി ചേച്ചി മൂന്ന് മക്കളും ആയി വന്നു കേറി. ഇക്കുറി ഓണത്തിനു അവരും ഉണ്ട്ഇവിടെ.
ഞങ്ങള്‍ എല്ലാരും സമ പ്രായക്കാര്‍.
ത്രിക്കാക്കരപ്പന്‍ ഉണ്ടാക്കുന്നതൊക്കെ ജിഷയുടെ ഏട്ടന്മാരാന്. ഒരു പ്രത്യേകതരം ചെങ്ങല്ല് പൊടിച്ചു അരച്ച നിറമുള്ള മണ്ണ് കൊണ്ടാണ് അതിനു നിറം കൊടുക്കുന്നത്. ഞാനും കൂടും എല്ലാത്തിനും സഹായി ആയി. എനിക്ക് മറ്റെങ്ങും ഇല്ലാത്ത സ്വീകരണം അവിടെ ഉണ്ടായിരുന്നു.

കാരണം ഞാന്‍ മാപ്പ്ളാരുടെ വീട്ടിലെ കുട്ടി ആണല്ലോ.

നാളെ തിരുവോണം ആണ്. തിരുവോണത്തിന് പൂക്കളം ഇല്ല. ത്രിക്കാക്കരപ്പന്‍ ഒക്കെ ഉണങ്ങാന്‍ വെച്ചിടത്തും നിന്നും കൊണ്ട് വന്നു ഇറയത്ത്‌ വെച്ചിട്ടാണ് ഞാന്‍ അന്ന് സന്ധ്യക്ക്‌ വീട്ടിലേക്കു മടങ്ങിയത്.
തിരുവോണത്തിന് ഊണുകഴിക്കാന്‍ ക്ഷണം ഉണ്ട്. രാവിലെ ഇട്ടിട്ടു പോകാനുള്ള പട്ടു പാവാട രാത്രി തന്നെ ഉപ്പ കരി ഇട്ടു തേച്ചു തന്നു.

അതി രാവിലെ ഉമ്മയുടെ വിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.
"നോക്കീ ... വേലായുധന്റെ കിണറ്റിന്റെഅക്കത്തെ പ്ലാവില്‍ ആരോ തൂങ്ങീ "

അനിയത്തിയും അനിയനും ഉറക്കം ആണ്. നേരം വെളിച്ചം വെക്കുന്നത്തെ ഉള്ളു. ഞങ്ങള്‍ അങ്ങോട്ടോടി . നാവു കടിച്ചു മുറിച്ചു വെളിയില്‍ തള്ളി അനങ്ങാതെ ഉയരത്തില്‍ ഒരാള്‍.

രാവിലെ എണീറ്റ്‌ മിറ്റം അടിച്ചു , ചപ്പും ചവറും മേലെ കണ്ടത്തിലെക്ക് നീട്ടി എറിയാന്‍ തല ഉയര്‍ത്തിയ കാര്‍ത്ത്യായനി ചേച്ചി ആണ് അത് കണ്ടത്. ആരാണെന്ന് വെക്തമല്ല.

ആളുകൂടി... നേരം വെളിച്ചം വെച്ച് വരുമ്പോളേക്കും ആളെ മനസ്സിലായി. കാര്‍ത്ത്യായനി ചേച്ചിയുടെ ഭര്‍ത്താവ് കറപ്പന്‍.
ചേച്ചി , കള്ളുകുടിയും ഇടിയും സഹിക്കാന്‍ വയ്യാതെ മക്കളേം കൊണ്ട് വഴക്കിട്ടു പോന്ന ദേഷ്യത്തില്‍ രാത്രി കുടിച്ചിട്ട് വന്നു ചെയ്ത ചെയ്ത്താണ്.

പോലീസ് വന്നു ശവം ഇറക്കി തഴ പ്പായയില്‍ കെട്ടി പൊതിഞ്ഞു പോസ്റ്റു മോര്ട്ടത്തിനു കൊണ്ട് പോകുന്നത് ഞാന്‍ ജനലിലൂടെ കണ്ടു. സ്വന്തം സ്ഥലം ഇല്ലാത്തതിനാല്‍ എല്ലാം കഴിഞ്ഞു അത് ഇവിടെത്തെ പറമ്പിലാണ് അടക്കിയത്‌. ..

കാത്തിരുന്ന ഓണ സദ്യ അങ്ങിനെ പോയി കിട്ടി. പിന്നെ ആകെ കൂടെ കിട്ടിയ മിച്ചം അന്ന് ഞാന്‍ ഈ ബഹളത്തിനിടയില്‍ പല്ല് തേക്കാതെ രക്ഷ പെട്ടു എന്നതാണ്.. ആ കിട്ടിയതായി...


പിന്നീട് കാര്‍ത്യായനി ചേച്ചി വീട് വെച്ച് ഇവിടെ ആയി. ഒറ്റ മുറി ഉള്ള ചാണകം മെഴുകിയ വീട്. മക്കള്‍ മൂനും ഞങ്ങടെ സ്കൂളില്‍. മൂത്തമകന്‍ എന്‍റെ ക്ലാസില്‍., കൊറേ കാലം പിന്നെ എന്‍റെ ബോഡി guard ആയിരുന്നു അവന്‍.. ,എനിക്ക് അച്ചി പുളിയും, അമ്ബഴത്തിലയും , ചുമന്ന വെള്ളത്തണ്ടും, മുയല്‍ ചെവിയനും പറിച്ചു കൊണ്ട് തരാനുള്ള എന്‍റെ സ്വന്തം ബോഡി ഗാര്‍ഡ്

ഇന്നും നാട്ടില്‍ പോയാല്‍ അവരുടെ വീട്ടില്‍ ഞാന്‍ പോകും. ഇപ്പ്രാവശ്യം പക്ഷെ വീടും പറമ്പും കാട് പിടിച്ചു കിടക്കുന്നു. തെച്ചി പൂത്തു ഉലഞ്ഞു കിടക്കുന്നത് ഫോട്ടോ എടുത്തു മടങ്ങി ഞാന്‍.
അവര്‍ പുതിയ വീട് റോഡ്‌ സൈഡ് ഇല വെച്ച് അങ്ങോട്ട്‌ താമസം മാറിയിരിക്കുന്നു. ആളുകള്‍ പഴയതാനെങ്ങിലും ചാണകം മെഴുകാത്ത്ത പുതിയ ഇറ്റാലിയന്‍ marble വീടിനോട് എനിക്കെന്തോ അടുപ്പം തോനുന്നില്ല. അത് കൊണ്ട് മിനക്കെട്ടു കാണാനും പോയില്ല.

Sunday, August 5, 2012

AIDS _the other side of life


കുറച്ചു മുതിര്‍ന്നു ബുദ്ധി ഉറക്കുംവരെ എല്ലാ കുട്ടികള്‍ക്കും ഉമ്മ വീടിനോട് ഇഷ്ട്ട കൂടുതല്‍ ഉണ്ടാകും.എനിക്കും അങ്ങിനെ തന്നെ ആയിരുന്നു.(ഈവയ്ക്ക് സാജിദ് എന്തോ കൂടോത്രം ചെയ്തു ബുദ്ധി നേരത്തെ ഉറപ്പിച്ചു ) മാസത്തില്‍ ഏതു അവധി വന്നാലും നാല്പതു കിലോ മീറ്റര്‍ അകലെ ഉള്ള എടപ്പാളിലെ ഉമ്മ വീട്ടില്‍ പോകും. മഴക്കാലം ആണെങ്ങില്‍ പിന്നെ സ്കൂളും ഇല്ല മദ്രസയും ഇല്ല .എല്ലാ കസിന്‍സും വരും .ഞങ്ങടെ സ്വന്തം കുളം നിറഞ്
ഞു കര കവിഞ്ഞു കിടക്കുന്നുണ്ടാകും . അത് നാട്ടുകാരുടെ കൂടെ സ്വന്തം കുളം ആണ്

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് ഞാന്‍ നീന്തല്‍ പഠിക്കുന്നത്.
അന്നൊക്കെ രാവിലെ ചായ കുടി കഴിഞ്ഞു ചില്ലറ സഹായങ്ങള്‍ ചെയ്തു മാമിമാരെ സന്തോഷിപ്പിച്ചു ഒരൊറ്റ പോക്കാണ് കുളത്തിലേക്ക് . സോപ്പും വേണ്ട തോര്‍ത്തും വേണ്ട. കണ്ണ് കലങ്ങി ചുമന്ന നിറമാകുമ്പോള്‍ വടിയുമായ് വെല്ലിമ്മ വരും. മുങ്ങാം കുഴിയിട്ട് വല്ല പൊത്തിലും വളര്‍ന്നു കിടക്കുന്ന കാറ്റ് വള്ളിക്കും മറഞ്ഞിരിക്കും ഞങ്ങള്‍. ..,തലകുത്തി മറിഞ്ഞും, ശ്വാസം പിടിച്ചു മുങ്ങി ഇരുന്നു റെക്കോര്‍ഡ്‌ ഇട്ടും , ഒളിപ്പിച്ചു വെച്ച ചകിരി മിസ്വാക് മുങ്ങി എടുത്തും ഞങ്ങള്‍ കുളം ഒരു ഹരം ആക്കി.. നേരം വെളുക്കാന്‍ കാത്തു കാത്തു ഉറങ്ങുന്ന രാത്രികള്‍.. , രാവിലത്തെ പല്ല് തേപ്പും മുഖം കഴുകലും ഒക്കെ കുളത്ത്തീന്നാണ് .

ഇതിനെല്ലാം ഒരു അറുതി വന്നത് ഒന്‍പതില്‍ എത്തിയപ്പോളാണ്. പെണ്‍കുട്ടികള്‍ എല്ലാം വലുതായി. പണ്ടത്തെ കുട്ടി ക്കളി അല്ല. ഒരു തികഞ്ഞ പെണ്ണാണ് . മലക്കം മറിഞ്ഞു എന്തെങ്ങിലും സംഭവിച്ചാല്‍. പോയില്ലേ കയ്യീന്ന്. ഉയരത്തില്‍ നിന്നും ചാടരുതെന്ന് താക്കീതുണ്ട്. ശരീരം അതികം ഇളകരുത്. പ്രസവിക്കാനുള്ളതാണ്. എങ്കിലും കണ്ണ് വെട്ടിച്ചു ഞങ്ങള്‍ വീണ്ടും കുട്ടികള്‍ ആകും. ആര്‍ക്കാണ് വലുതാകാന്‍ ഇഷ്ട്ടം .

അപ്പോഴേക്കും ഒരുമിച്ചു കളിച്ചിരുന്ന ഞങ്ങള്‍ക്കും ചെക്കന്മാര്‍ക്കും വെവേറെ ടൈം ടേബിള്‍ വന്നിരുന്നു.രാവിലെ വരുന്ന ചെക്കന്മാര്‍ കയറി പോകാതെ ഞങ്ങളെ കാത്തിര്പ്പിക്കും. കുതിര്‍ത്തു വെച്ച ചെറുപയര്‍ അരച്ചത് മായി കുളിക്കാന്‍ വെല്ലിമ്മ വരും. കണ്ണില്‍ പെട്ടാല്‍ എല്ലാറ്റിനും കിട്ടും തെറി . വെല്ലിമ്മയുടെ പുറം ചകിരി പൂന്തല്‍ കൊണ്ട് തേച്ചു കൊടുക്കുക. വേലിക്കലെ ചെമ്ബ്ബരത്തി ഇല കല്ലില്‍ കുത്തി പിഴിഞ്ഞ് താളി ഉണ്ടാക്കി കൊടുക്കുക എല്ലാം ഞങ്ങടെ ജോലിയാണ്. ചകിരിയുടെ ഒരു മെലിഞ്ഞു നീണ്ട മിസ്വാക് ആണ് വെല്ലിമ്മയുടെ ബ്രഷ് . മുറുക്കാന്‍ ഒക്കെ തുപ്പി കളഞ്ഞു , ആനെരത്ത് വീണ്ടും ഒരു പല്ല് തെപ്പുണ്ട്. അന്ന് എഴുപതിനോടടുത്ത് പ്രായം ഉണ്ട് അവര്‍ക്ക് . ഒരൊറ്റ മുടി നരച്ചിട്ടില്ല. മക്കളുടെത് പകുതിയോളം നര കയറി. ഈ താളിയും ചെറുപയറും ആണ് അതിന്റെ രഹസ്യം.കുളിയുടെ അവസാനം ഞങ്ങള്‍ നിര്‍ബന്ധിക്കുമ്പോ വെല്ലിമ്മ രണ്ടു റൌണ്ട് നീന്തും.ആ കാലിട്ടടിച്ച്‌ ഉള്ള വെല്ലിമ്മയുടെ നീന്തല്‍ ഇന്നും മനസ്സില്‍ മായാതെ

രാവിലെ ആണ്‍ കുട്ടികളുടെ തിമിര്‍ക്കല്‍ കഴിഞ്ഞു വെള്ളം തെളിയുംപോളെക്കും ഉച്ച്ചയാകും. അപ്പോളേക്കും വീട്ടിലെ പണി ഒതുക്കി പെണ്ണുങ്ങള്‍ വരും . നാട്ടു വര്ത്താനവും കളി ചിരിയുമായി അവര്‍ അലക്കും. ഞങ്ങള്‍ പെണ്‍കുട്ടികള്‍ കുളിയും കളിയും ഇടയ്ക്കു ചില ചില്ലറ കൈ സഹായം എന്ന നിലയില്‍ അലക്കി വെച്ച ഉടുപ്പുകള്‍ ഒലുംബി കൊടുക്കലും ആയി കൂടെ കൂടും .

പെണ്ണുങ്ങള്‍ ഏറെയും ഒരുമിച്ചു ഒരു സംഘം ആയാണ് വരിക. എന്തെന്ന്നാല്‍. കുളത്തിനു ചുറ്റും കഴുങ്ങും പറമ്പാണ്.പറമ്ബ്ബിന്റെ അതിരില്‍ വേലിപോലെ കാടും പടലവും ഉണ്ട് . ഓസിക്ക്‌ സീന്‍ കാണാന്‍ വരുന്നഎത്രയോ കശ്മലന്മാര്‍ കയ്യോടെ പിടിക്കപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച കല്‍ അവര്‍ക്കുള്ളതാണ്‌ . ജുമാ നമസ്കാരത്തിനു പോകുന്നതിനാല്‍. ആണായി ഒരു തരിപോലും പള്ളിക്ക് പുറത്ത് കാണില്ല. ആ ധൈര്യത്തില്‍ ആണ് ലവന്മാര്‍ വരുന്നത്.അലക്കല്‍ കഴിഞ്ഞു , പൊന്തക്കാടില്‍ വല്ലവരും ഹാജര്‍ ഉണ്ടോ എന്ന് രണ്ടു റൌണ്ട് ആദ്യം പരിശോധിക്കും . എന്നിട്ടേ കുളി തുടങ്ങു. അതും maxi ഇട്ടോണ്ട് .

എന്നാലും ഞങ്ങള്‍ കുട്ടികള്‍ ഇടയ്ക്കിടെ CID ആകും. ഒരു വെള്ളിയാഴ്ച സുഖം ഇല്ലാത്തതിനാല്‍ വീട്ടില്‍ മാമാനുള്ള സമയത്ത് ഏതോ ഹത ഭാഗ്യന്‍ പൊന്തകാടില്‍ വെച്ച കെണിയില്‍ കുടുങ്ങി. അന്ന് എടപ്പാള്‍ അങ്ങാടിയില്‍ അവന്‍റെ കോലം വരവായിരുന്നു.

അങ്ങിനെ ഇരിക്കുന്ന സമയത്താണ് ഒരു വിവരം കേള്‍ക്കുന്നത്.ഉമ്മ വീടിന്റെ ഒരു മതില്‍ അപ്പുറത്തുള്ള വീട്ടിലെ ഇത്താക്ക് ആര്‍ക്കും വരാന്‍ പാടില്ലാത്ത എയിഡ്സ് ആണെന്ന്. അന്ന് രാവിലെ കൂടെ പാല് മേടിക്കാന്‍ വന്നതാണ്. പശുവിനുള്ള കാടി വെള്ളം ഒഴിക്കാന്‍ അടുത്തുള്ള ചില വീടുകളില്‍ ബക്കറ്റ്‌ വെച്ചിട്ടുണ്ട് .അതെടുക്കാന്‍ ചെന്നപ്പോ "സിലു എപ്പളാടീ വന്നത് .. ഉമ്മന്ടോ .. " എന്നൊക്കെ ലോഹ്യം പറഞ്ഞ എന്‍റെ സൂറത്ത . അടഞ്ഞ മുറിയില്‍ വെച്ച് ഒരു മണി കിലുക്കിയാല്‍ എങ്ങിനെയോ അത് പോലെ മുഴക്കം ഉള്ള മണിനാദം പോലുള്ള ശബ്ദം ആണ് അവര്‍ക്ക്. ഇത്രേം നല്ല ശബ്ദം അതും വെത്യസ്ത്മായത് വേറെ കേട്ടിട്ടില്ല.സിനിമയില്‍ ടബ്ബ് ചെയ്യാന്‍ മാത്രം പോന്നത് .അങ്ങിനെ ഉള്ള അവര്‍ക്കാണ് ഈ അത്യാപത്ത്‌ വന്നു പെട്ടിരിക്കുന്നത്.

എയിഡ്സ് -AIDS -accured immuno deficiency syndrome HIV -human immuno virus എന്നൊക്കെ ക്വിസ് മത്സരങ്ങള്‍ക്ക് വേണ്ടി പഠിച്ചു വെച്ചിട്ടുണ്ട്. ഇത് നമുക്കൊന്നും വരാനുള്ളതല്ല. അത്രയ്ക്കും ഉടായിപ്പും തല്ലുകൊള്ളിത്തരവും കാണിക്കുന്നവര്‍ക്ക് ദൈവം ഇറക്കി കൊടുക്കുന്ന ഒരു ശിക്ഷ ആണെന്ന് സമാധാനിച്ചു ഇരിക്കുകയാണ് ഞാന്‍ .


സൂറത്ത
അവര്‍ക്ക് മൂന്ന് ആണ്മക്കള്‍ ആണ് . മൂത്ത കുട്ടി എന്‍റെ അനിയന്റെ പ്രായം. അവരോന്നിച്ചാണ് കളിയും മറിയും . വാപ്പ ബോംബെ യിലെ ഏതോ കമ്പനിയില്‍ ജോലിചെയ്യുന്നു. അത് കൊണ്ട് തന്നെ ഉമ്മയും മക്കളും എടപ്പാളില്‍ ആണ് താമസം. സ്കൂളും ഇവിടെ തന്നെ.
വാപ്പ വരുമ്പോള്‍ മാത്രം പൊന്നാനിയില്‍ പോകും.നാലാമത്തെ പ്രസവത്തിനു അഡ്മിറ്റ്‌ ചെയ്തപോളാണ് ഈ വിവരം അറിയുന്നത്. ആലോചിച്ചിട്ട് ഒരു അന്തവും കുന്തവും തിരിയുന്നില്ല.നമ്മുടെ സ്വന്തം സൂറാത്ത. എന്നും കുളത്തില്‍ മാമിയും അവരും ഒരുമിച്ചാണ് കുളിയും നനയും.

മാമിമാര്‍ക്കൊന്നും ഒരു പേടിയും ഇല്ല. സാധാരണ പനി വന്ന പോലെ ഈ അസുഖം മരുന്നില്ലാത്തതാനെന്നു അവര്‍ക്കറിയില്ലല്ലോ ,എനിക്കെന്തോ പേടി തോന്നി.ഞാന്‍ ആ വീടിന്റെ ഭാഗത്തേക്ക് നോക്കിയതെ ഇല്ല പിന്നെ .

പ്രസവം കഴിഞ്ഞു .. കുഞ്ഞിന്റെ കീറലും പാറലും (കൈ കുഞ്ഞുങ്ങള്‍ ക്ക് കെട്ടിക്കൊടുക്കുന്ന വെള്ള മല്ലു മുണ്ടാണ് ഈ കീറലും പാറലും , അഥവാ മൂത്രത്തുണി) മണ്ണാത്തി കുളത്തില്‍ കൊണ്ട് വന്നാണ് കഴുകുന്നത്. നീല നിറത്തില്‍ നിറഞ്ഞു കിടക്കുന്ന കുളം. ഒന്ന് മുങ്ങാന്‍ കുഴിയിടാനുള്ള ആഗ്രഹം ഉള്ളില്‍ അടക്കി ഞാന്‍ ആ സ്ത്രീയെ നോക്കി ഉള്ളില്‍ കരഞ്ഞു കരയ്ക്കല്‍ ഇരിക്കും.വിവരമുള്ള ഞാന്‍ സൂക്ഷിക്കണം അല്ലോ. "വിവരം "ഇല്ലാത്ത മാമിമാര്‍ യാതൊരു ശങ്കയും കൂടാതെ നിത്യാഭ്യാസം തുടര്‍ന്നു

ഈ വിവരം അറിഞ്ഞതില്‍ പിന്നെ അവരുടെ ഭര്‍ത്താവ് അങ്ങോട്ട്‌ വന്നതേ ഇല്ല. അയാള്‍ക്ക്‌ അസുഖം ഇല്ലെന്നും ഭാര്യ വഴി പിഴച്ച വളാനെന്നും എഴുതി തള്ളിയ അയാള്‍ ഉടനെ വേറെ പെണ്ണും കെട്ടി തിരിച്ചു പോയി.
എന്‍റെ സൂറത്ത അങ്ങിനെ ഒരാള്‍ ആയിരുന്നില്ല. അയാളെ കടിച്ചു കീറാനുള്ള ദേഷ്യം ഉള്ളില്‍. അണപൊട്ടി. പ്രസവ ശുശ്രൂഷ കഴിഞ്ഞു കിടക്ക വിട്ടെണീറ്റ അവര്‍ വീണ്ടും പാലിനും ഉപ്പിനും മുളകിനും ഞങ്ങടെ വീട്ടില്‍ വന്നു,പതിയെ പതിയെ എന്‍റെ പേടി ഒക്കെ പോയി.. ആ കുഞ്ഞു വാവയെ ഞാനും എടുത്തു കൊഞ്ചിക്കാന്‍ തുടങ്ങി.

അസുഖം ഒന്നും പ്രകടമായി തുടങ്ങിയിട്ടില്ല. ആരോഗ്യം നോക്കണം. എന്തോ ഒരു പച്ച മരുന്ന് , ഏതോ ലാട വൈദ്യന്‍ അങ്ങേര്‍ക്കു കഞ്ഞി കുടിക്കാന്‍ കണ്ടു പിടിച്ചത് വീട്ടില്‍ നാട്ടു വളര്‍ത്തി സൂറത്ത കഴിക്കുന്നുണ്ട്. അത്രേ ഉള്ളു. മാറും അങ്ങിനെ പറഞ്ഞത്രേ അയാള്‍. . ആ സമാധാനത്തില്‍ വര്‍ഷങ്ങള്‍ കടന്നു പോയി.

ഇതിനിടയ്ക്ക് ഒരു ദിവസം ഉമ്മയുടെ അനിയത്തി എന്‍റെ കുഞ്ഞാമ വിരുന്നു വന്നപ്പോള്‍ ശ്വാസം അടക്കി ഉമ്മാനോട് രഹസ്യം പറയുന്നു. ഒന്നും കേള്‍ക്കാത്തപോലെ കഥ പുസ്തകം വായിക്കുന്നു എന്നാ വ്യാജേന ഞാന്‍ എല്ലാം ഒളിച്ചു കേട്ടു. കുഞാമയുടെ നാത്തൂന്റെ വീട്ടിലെ ബോംബെയില്‍ ജോലിയുള്ള അനിയന്‍ തിരിച്ചു വന്നിരിക്കുന്നു എല്ലും തോലുമായി . തീരെ വയ്യ. നോക്കുമ്പോള്‍ എയിഡ്സ് ആണ്. വിവാഹിതനല്ല .വയസായ ഉമ്മയും ഉപ്പയും . ഏര്‍വാടി യില്‍ കൊണ്ട് ചെന്നാക്കി അയാളെ . വല്ലതും ഉണ്ടേല്‍ അവര്‍ വിവരം അറിയിക്കും. പോയി കാണാം. മരിച്ചാല്‍ മയ്യത്ത് കുളിപ്പിക്കാന്‍ പോലും ആളെ കിട്ടില്ല പോലും. യാ ഇലാഹെ.. ഉമ്മ ദീര്‍ഗ ശ്വാസം വലിച്ചു.


ഇതിനിടയില്‍ സൂറാത്ത തറവാട് വിട്ടു വേറെ വീട്ടിലേക്കു താമസം മാറി. മക്കള്‍ വലുതാവുക യാണ്. ഏറ്റവും ചെറുത് മൂന്നാം ക്ലാസില്‍ എത്തി. ഇടയ്ക്കിടക്ക് സൂരാത്തയ്ക്ക് പനി വരുന്നുണ്ട്. ഉമ്മ കാണാന്‍ പോയി. "സിലൂന്റെ കല്ലിയാനം ഉറപ്പിച്ച്ചല്ലേ. നല്ലതാക്കട്ടെ റബ് . അവളോടൊന്ന് പറ്റൊങ്കി വരാന്‍ പറയീ "

ഉമ്മ വന്നു വിവരം പറഞ്ഞു ,ആകെ ശോഷിച്ചു ആളറിയില്ല. ആ വെളുത്തു ചന്തമുള്ള മുഖം മനസില്‍ മാറാതിരിക്കട്ടെ എന്ന് കരുതി ഞാന്‍ പോയില്ല. കല്ലിയാണം കഴിഞ്ഞു ആദ്യത്തെ വിരുന്നിനു ചെന്നപ്പോ ഉമ്മ പറഞ്ഞു അവര്‍ പോയെന്നു. അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല . എനിക്ക് വട്ടാണെന്ന് സാജിദ് പറഞ്ഞപ്പോ ആദ്യമായി എനിക്കങ്ങേരോട് ദേഷ്യം തോന്നി..

ഈവയെ ഗര്‍ഭമുള്ള സമയം HIV ടെസ്റ്റ്‌ ഉണ്ട് . അതിന്റെ റിസള്‍ട്ട്‌ മേടിക്കാന്‍ സാജിദ് ഇനെ പറഞ്ഞു വിട്ടു. എനിക്കെന്നെ തന്നെ വിശ്വാസം ഇല്ല . ഇടയ്ക്കു വിളിച്ചു ചോദിച്ചു.. എല്ലാം ഓക്കേ അല്ലെ. എന്‍റെ ഉള്ളിലെ കുഞ്ഞു പേടി അതിപ്രാവശ്യവും ഉണ്ടായിരുന്നു. റിസള്‍ട്ട്‌ -ve ആണെന്ന് സിസ്റ്റര്‍ എന്നോട് പറഞ്ഞപ്പോള്‍ ആണ് ശ്വാസം നേരെ വീണത്‌. .
അതിന്റെ ആഹ്ലാദ പ്രകടനം ആണ് അന്ന് നിങ്ങള്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ആയി കണ്ടത്.
 

Friday, August 3, 2012

Kaladi


രണ്ടു വന്‍കരകള്‍ പോലെ തികച്ചും വ്യത്യസ്തമായ രണ്ടു വല്ലിമ്മമാരും വല്ലിപ്പമാരും ആണ് എനിക്കുണ്ടായത് .
ആദ്യം ഉപ്പയുടെ കാര്യം : ഉമ്മ തിത്തീമു വല്ലിമ്മ . ഉപ്പ "നല്ലകാക്ക " എന്ന് ആളുകള്‍ വിളിക്കുന്ന കാലടി മുതുവില്‍ അലവിക്കുട്ടി ഹാജിയാര്‍_ നാട്ടിലെ പ്രമാണി, ജന്മി, ദാന ധര്‍മങ്ങളില്‍ നാട്ടുകാരുടെ കണ്ണിലുണ്ണി . ആദ്യഭാര്യ മരണപ്പെട്ടപ്പോള്‍ ,ഭാര്യ സഹോദരന്റെ പതിമൂന്നു വയസുള്ള മകളെ നിക്കാഹു ചെയ്തു കൊണ്ടുവന്നതാണ് എന്റെ വല്ലിമ്മയെ .
അതും ഉപ്പാപ്പയുടെ നാല്‍പ്പത്തി ഏഴാം വയസില്‍ . ഉപ്പുപ്പയ്ക്ക് നാലുമക്കള്‍ ഉണ്ടന്ന്. മൂത്തമകള്‍ എന്റെ വല്ലിമ്മയുടെ രണ്ടു വയസിനു മൂക്കും. തുടരെ തുടരെ വല്ലിമ്മ ഏഴു പ്രസവിച്ചു , ഏറ്റവും ഇളയതിന്റെ തൊട്ടു മൂത്തത് കരപ്പന്‍ പോലെ ഒരു അസുഖം വന്നു ചെറുതിലെ മരിച്ചു. ആ കുഞ്ഞിന്റെ പേരാണ് പിന്നീടു പിറന്ന എന്റെ എളാപ്പയ്ക്ക് ഇട്ടതു . മൂസ .
എളാപ്പക്ക് ഒരുവയസ് ആകുംപോലെക്കും ഉപ്പാപ്പ മരിച്ചു .
"ചോര ചത്തിച്ചു കോളാമ്പി എടുത്തു വന്നപ്പള്ത്തീനും പാപ്പ പോയീര്നു " എന്നാണു വല്ലിമ്മ പറഞ്ഞത് . ഉപ്പുപ്പായെ വല്ലിമ്മ അങ്ങിനെയാണ് വിളിക്കുക " പാപ്പ "അപ്പോള്‍ അവര്‍ക്ക് മുപ്പതായിട്ടില്ല പ്രായം


ആ വലിയ തറവാട്ടില്‍ അങ്ങിനെ എന്‍റെ ഇന്നത്തെ പ്രായമുള്ള അവര്‍ ഒറ്റയ്ക്കായി
മൂന്ന് നിലയുള്ള കൊത്തുപണികള്‍ കൊണ്ട് മനോഹരമായ ഒരു മണിമാളിക ആയിരുന്നു അന്നത്തെ ആ തറവാട്. കുളവും തോടും,ചുറ്റുമുള്ള വെറ്റില തോട്ടത്തില്‍ നിറയെ കുഞ്ഞു കുഞ്ഞു കിണറുകളും ഉള്ള പറമ്ബോട് കൂടിയ തറവാട് . കൈ കുഞ്ഞുങ്ങളുമായി താമസിക്കാന്‍ അതിലും നല്ലത് ഉപ്പാപ്പ മറ്റു പല ഇടത്തായി പനിതീര്ത്തിട്ടിരിക്കുന്ന വേറെ ഏതെങ്കിലും ചെറിയ വീടായിരിക്കും എന്ന് ഏതോ ബുദ്ധി ഉപദേശിച്ചപ്പോ പാവം വല്ലിമ്മ കിട്ടിയ സാധന സാമഗ്രികളും ആയി ആ വലിയ മണിമാളിക വിട്ടു രാമനെ പോലെ കാട് കയറി
നിറയെ കുറുക്കന്മാര്‍ ഉള്ള 'കുറുങ്കാട് " എന്ന് പേരുവീണ എന്റെ ഇന്നത്തെ തറവാട്ടിലെത്തി. പിന്നീടങ്ങോട്ട് പറക്കമുറ്റാത്ത ആ യത്തീം മക്കളുമായി എന്‍റെ പാവം പാവം വല്ലിമ്മ

ഓര്‍മയിലെ ആ കിളിക്കൂട്ടം


1998 . എന്‍റെ പത്താം ക്ലാസ്സ്‌ അവധിക്കാലം.. പരിഷത്തിന്റെ ആവര്‍ഷത്തെ ജില്ലയിലെ കിളിക്കൂട്ടം ശാസ്ത്ര കലാജാഥ കാമ്പിലേക്കു എനിക്കും selection കിട്ടി.. ഒരു മാസം ഖുശി .. പെരിന്തല്‍മണ്ണ ഊട്ടി റോഡിലുള്ള പൂന്താനം ഇല്ലത്ത് രണ്ടാഴ്ചത്തെ പരിശീലനം. അത് കഴിഞ്ഞു ജില്ലയില്‍ അങ്ങോളം ഇങ്ങോളം യാത്രകള്‍, സ്വീകരണങ്ങള്‍.... .
അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന അഞ്ജു വില്‍ തുടങ്ങി പല പ്രായക്കാരായ പതിനാറുപേര്‍.
പകല്‍ മുഴുവന്‍ പരിശീലനം.. പയ്യന്മാര്‍ താമസം ഇല്ലത്ത് തന്നെ.. ഞങ്ങള്‍ അഞ്ചു പെണ്‍കുട്ടികള്‍ക്ക് അടുത്തുള്ള നായര്‍ വീട് .
നമ്മുടെ " കല്യാണ രാമനിലെ" അപ്പൂപ്പനെയും അമ്മൂമയെയും പോലെ സ്വര്‍ഗം മാത്രം കാത്തിരിക്കുന്ന ഒരു മുത്തശനും മുത്തശിയും
മാമ്പഴ പുളിശ്ശേരി..
പഴ മാങ്ങ കറി..
ചക്ക വരട്ടി എന്നിവ ആദ്യമായി നുണയുന്നത് അവിടെ വെച്ചാണ്
ആ വീടിന്‍റെ മുറ്റത്തിന്റെ അരികു ചേര്‍ന്ന് നാടന്‍ പേരക്ക മരങ്ങള്‍.. . , ഏതോ ഒരു ചന്നനത്തിരിയുടെ മണവും മധുരവും കൂടി ക്കുഴഞ്ഞ മണമുള്ള മാമ്പഴം കായ്ക്കുന്ന മാവ് . ഈ മാവിന്‍റെ അപ്പുറത്ത് മുറ്റത്തോട് ചേര്‍ന്ന് പടിപ്പുരപോലെ അവശേഷിക്കുന്ന ഒരു അസ്ഥികൂടതോട് കൂടിയ കുളം ഉണ്ട്.. പകുതി മുക്കാലും തൂര്‍ന്നു പോയ ഒന്ന്..

എന്നും അതിരാവിലെ ആറു മണിക്ക് യോഗയില്‍ തുടങ്ങി meditation നോട് കൂടി എട്ടു മണിക്ക് അവസാനിക്കുന്ന പ്രഭാത ചര്യ ഇല്ലത്ത് .
അത് കഴിഞ്ഞു വീട്ടില്‍ വന്നു കുളിച്ചു വൃത്തിയായി പരിശീലനത്തിന് വീണ്ടും പോകണം. അഞ്ചു പേരുടെയും ഉടുപ്പും കോണകവും അലക്കി വെളുപ്പിക്കല്‍ എന്‍റെ ജോലിയാണ് . ജോലിസ്ഥലം കുളം.
അക്കൂട്ടത്തില്‍ എനിക്ക് മാത്രേ നീന്തല്‍ അറിയൂ.. മുങ്ങാം കുഴി, മലര്‍ന്നു കിടന്നു നീന്തല്‍, മറിയല്‍ എന്നിവ പുറത്തെടുക്കാന്‍ എനിക്കുള്ള അവസരം. വെള്ളത്തിനടിയില്‍ നീരാളിയും മത്സ്യ കന്ന്യകമാരും.. എന്റെ ഭാവനയിലെ നുണകള്‍ കേട്ട് നാല് പേരും കരയില്‍ അന്തം വിട്ടു കുന്തം വിഴുങ്ങി നില്‍ക്കുമ്പോള്‍ ഞാന്‍ സ്വര്‍ഗം കിട്ടിയ മാതിരി വെള്ളത്തില്‍ തിമിര്‍ക്കും.. ഇടയ്ക്കിടയ്ക്ക് വന്നു അലക്ക് തുടരും.

അന്നൊരു ദിവസം ഞാന്‍ എന്‍റെ 'മണ്ണാത്തി' പണി നിര്‍വഹിക്കുന്നതിനിടയില്‍ , പലതും കണ്ടു നിയന്ത്രണം നശിച്ച കൂട്ടത്തിലെ ആറാം ക്ലാസ്സുകാരി നീത എന്ന ഞങ്ങളുടെ വാവ കണ്ണ് വെട്ടിച്ചു വെള്ളത്തില്‍ ഇറങ്ങി.. അവള്‍ മുങ്ങി താണു .. ഞാന്‍ എങ്ങിനെയൊക്കെയോ അവളെ വലിച്ചു കരയ്ക്കെത്തിച്ചു.. വെള്ളം കുടിച്ചു കണ്ണ് തള്ളിയ വാവയെ നോക്കി ചിരി അമര്ത്തി എല്ലാരും

.. വാവയാണ് കൂട്ടത്തിലെ അച്ചുമാമന്റെകൊച്ചുമോള്‍ . ഞങ്ങള്‍ ഒപ്പിക്കാന്‍ പോകുന്ന കള്ളത്തരങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു ഞങ്ങള്‍ക്ക് ഏറെ അടിയും കണ്ണ് ഉരുട്ടലും വാങ്ങി തന്നിട്ടുണ്ട് അവള്‍. .,
അതിനും കൂടി ഉള്ളതാണ് ഈ ചിരി പ്രതികാരം. പരിശീലനം കഴിഞ്ഞു പര്യടനം തുടങ്ങുന്ന ദിവസം ,ആ നല്ല നാട് വിട്ടു പോരാന്‍ ഞങ്ങള്‍ക്ക് സങ്കടം ആയിരുന്നു.. അവര്‍ക്ക് അതിലേറെ..
ഞാന്‍ ആണ് ജാഥ ക്യാപ്റ്റന്‍ . ഉദ്ഗാടനം വൈകീട്ട് നിലമ്പൂരില്‍. ,എല്ലാരും വലിയ ത്രില്ലില്‍ .

പതിവുപോലെ മഹാന്മാരുടെ പ്രസംഗങ്ങള്‍ കഴിഞ്ഞു ഞങ്ങളുടെ ഊഴം എത്തിയപോലെക്കും രാത്രി ആയി.. ലൈറ്റ് ഇല്‍ മുഴുവന്‍ റബ്ബര്‍ മരങ്ങള്‍ ഉള്ളിടത്ത് കാണുന്ന ഒരുതരം കുഞ്ഞു പ്രാണി _ കൊട്ടെരുമ വന്നു നിറഞ്ഞു. അത് ഞങ്ങളെയും വെറുതെ വിട്ടില്ല.. ഇതിനിടയില്‍ ലൈറ്റ് കണ്ടു വലിയ വലിയ വണ്ടുകള്‍ _ അമ്മാതിരി സൈസ് ആദ്യം ആയാണ് കാണുന്നത്- അവറ്റയും വന്നു സ്റ്റേജ് ഇലേക്ക് .ആദ്യ ഷോ തന്നെ കുളം. ഞങ്ങള്‍ അവിടെ നിന്നും ജീവനും കൊണ്ട് escape ആയി .

ഓരോ ദിവസവും മൂന്നോ നാലോ കേന്ദ്രങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം . എല്ലാ സ്ഥലങ്ങളിലും ഞങ്ങളെ കാത്തു സമ്മാനങ്ങള്‍ ഉണ്ടാകും.അതിലിന്നും ഓര്‍ക്കുന്നത് വള്ളിക്കുന്നില്‍ വെച്ച് ചകിരിയിലും തെങ്ങിന്‍ തൊണ്ടിലും തീര്‍ത്ത പലതരം പ്രാണികളുടെ രൂപങ്ങളാണ്.
ഉറുമ്പ് , വണ്ട്‌,ഈച്ച എന്നിവയുടെ പലതരം അതി മനോഹരങ്ങളായ രൂപങ്ങള്‍. ., ഊരക മലയില്‍ കയറുന്നതും മൂപ്പന്റെ വീട്ടില്‍ താമസിക്കുന്നതും അങ്ങിനെയാണ്.
എന്റെ വീടിനടുത്തുള്ള ആതാവാനാടിന്റെ കഥ - ആഴ്വാഞ്ചേരി തമ്ബ്രാക്കള്‍ വാഴും നാട് -എന്നതിന്റെ ചുരുക്കം ആണെന്നും.. ആ വലിയ മന പണ്ട് പതിനാറു കെട്ടായിരുന്നെന്നും , പതിനാറു കെട്ടും നാലുകെട്ടും തമ്മിലുള്ള വെത്യാസവും ഒക്കെ അന്നത്തെ യാത്ര തന്ന അറിവുകള്‍.
ഇതിനിടയ്ക്ക് ,അന്ന് നിലമ്പൂര്‍ വെച്ച് കള്ള കൊട്ടെരുമകള്‍ ആക്രമിച്ചതിന്റെ ശേഷിപ്പുകള്‍ എന്റെ ശരീരമാകെ ചൊരിഞ്ഞു പൊന്തി . ആരോ പറഞ്ഞു ഇത് ചെവിയില്ലൂടെ ഉള്ളില്പോയി പെറ്റു പെരുകി നിറയും .. പോരെ പൂരം.. പിന്നീടങ്ങോട്ട് സ്ഥിരമായി വലിയ വലിയ കൊട്ടെരുമകള്‍ ദേഹത്തിനുള്ളില്‍ ഇഴഞ്ഞു നടക്കുന്ന ദുസോപ്നങ്ങള്‍ മാത്രം.ലോകത്തിന്റെ ഇതു കോണ്‍ഇലെക്കായാലും ഈ നികൃഷ്ട്ട ജീവികള്‍ ഉള്ള സ്ഥലത്തേക്ക് ഞാന്‍ ഇല്ല എന്ന് അന്ന് തീരുമാനിച്ചതായുരുന്നു .

കാലം ഏറെ കഴിഞ്ഞു
മറവി മനുഷ്യന് അനുഗ്രഹമാണ്.. എന്റെ മഹാ ഭാഗ്യവും. സാജിടുമായുള്ള കല്ലിയാണം ഉറപ്പിക്കുന്ന സമയത്ത് അരീകോടു വീട് റബ്ബര്‍ എസ്റ്റ്റ്റ് ഇന് ഉള്ളിലാണെന്ന് കേട്ടിരുന്നു . പക്ഷെ റബ്ബര്‍ മരങ്ങളാണ് എന്റെ ആജന്മ ശത്രുവായ ഈ കുഞ്ഞു പ്രാണികളുടെ ആവാസ കേന്ദ്രം എന്നത് ഓര്‍ത്ത്തിരുന്നെങ്ങില്‍ ,അങ്ങിനെയുള്ള ഒരു കൊട്ടെരുമ കോട്ടയിലെക്കാണ് സാജിദ് എന്നെ ക്ഷണിക്കുന്നതെന്നും അറിഞ്ഞിരുന്നെങ്ങില്‍ ,ബംബ്ബര്‍ പ്രൈസ് അടിച്ച ലോട്ടറി ടിക്കറ്റ്‌ അന്ന് കീറി കളഞ്ഞിരുന്നെങ്ങില്‍ ഇന്നിപ്പോ നായ നക്കിപോകില്ലായിരുന്നോ എന്റെ ഈ മനോഹര ജീവിതം. .

അങ്ങിനെ ഞങ്ങള്‍ " കിളികള്‍ "സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി അങ്ങോളം ഇങ്ങോളം സഞ്ചരിക്കുന്ന അതെ സമയത്ത് , ബാല സംഘത്തിന്റെ " വേനല്തുമ്പി "കളും ജില്ലയില്‍ പര്യടനം നടത്തുന്നുണ്ടായിരുന്നു . മലപ്പുറത്ത് വെച്ച് ഒരിക്കല്‍ ഞങ്ങള്‍ അവരെ പാസ്‌ ചെയ്തു പോകുകയാണ്. വെറുതെ രണ്ടു കൂട്ടരും വണ്ടി നിര്‍ത്തി . തുമ്പികളും കിളികളും പുറത്തിറങ്ങി ഞങ്ങളുടേത് geetha ട്രാവെല്‍സ് ഇന്റെ അടിപൊളി ബസ്‌ ആണ് . പീറ തുമ്പികള്‍.. ഏതോ പറക്കും തളിക വാന്‍ ..

ഞങ്ങള്‍ക്ക് അവരോടു പുച്ചം . ഞങ്ങള്‍ കിളികളുടെ ഒരൊറ്റ കൊത്തിനു കഷ്ണം ആകും അത്രേ ഉള്ളു തുമ്പികള്‍.. തുമ്പി പോലും തുമ്പി..
അങ്ങിനെ ജാഡ ഇട്ടു ദൂരെ ദൂരെ മാറി നില്‍ക്കുകയാണ് ഞങ്ങള്‍ .

ഇതിനിടയില്‍ ലവന്മാരുടെ ജാഥാ ക്യാപ്റ്റന്‍ നെ ഒന്ന് മുട്ടി കളയാം എന്ന് കരുതി അന്വേഷിച്ചു..വഴി വക്കില്‍ ഒരു തെങ്ങിന് മറഞ്ഞു ശങ്ക തീര്‍ക്കുകയാണ് ഇത്തിരി പോന്ന ചിടുക്കാസ് പയ്യന്‍..

കൊന്നു കൊലവിളിക്കാം എന്ന് കരുതി വെയിറ്റ് ചെയ്യുകയാണ്. സംഭവം കഴിഞ്ഞു ആശാന്‍ മുഖം തിരിച്ചതും ഞെട്ടിപ്പോയി..
ഓരോ യുറീക്കാ പരീഷക്കും ക്വിസ് കൊമ്പെട്ടിഷനും ജില്ലയിലെ എനിക്കുള്ള ഒരേ ഒരു എതിരാളി.. ദിലീപ്. ഫസ്റ്റ് ഉം സെക്കന്റ്‌ ഉം ഞങ്ങള്‍ പങ്കിട്ടെടുക്കയാണ് കൊറേ കൊല്ലങ്ങളായി . ആ എട്ടാം ക്ലാസ്സുകാരനെ അപ്പ്രതീക്ഷിതമായി അവിടെ കണ്ടപ്പോ ഇത് സ്ഥലം വേറെ ആണെന്നും .. ഇവിടെ കുഞ്ഞി മക്കള്‍ക്ക്‌ പോലും സദാചാരം ഉണ്ടെന്നും മറന്നു അവനെ കെട്ടിപിടിച്ചു.. സന്തോഷത്തില്‍ സംഭവിച്ചതാണ്..ഞങ്ങടെ ഭാഗ്യം അന്നെന്തായാലും ഈ സദാചാര പോലീസെ റിലീസ് ആയിട്ടില്ല .

ക്ലാസിലെ ഒരു ബെഞ്ചില്‍ ആണ്‍ കുട്ടി വന്നു അങ്ങേ അറ്റതെങ്ങാനും ഇരുന്നാല്‍ ഇങ്ങേ തലയ്ക്കലിരിക്കുന്ന ആള്‍ പെണ്ണ് ആണെങ്ങില്‍ എന്തോ വികര്‍ഷണ ശക്തിയാല്‍ പിടഞ്ഞു മാറുന്ന കാലഘട്ടം ത്തിലാണ് നാട് റോഡില്‍ വെച്ച് എന്തിനും പോന്ന ഒരു എട്ടാം ക്ലാസ്സുകാരനെ എല്ലാം തികഞ്ഞ ഒരു പത്താം ക്ലാസുകാരി കെട്ടിപ്പിടിച്ചു നില്‍ക്കുന്നത്. അതും പത്ത് നൂറു ആളുകള്‍ കാണ്‍കെ.. സ്ഥലകാല ബോധം വന്നപോളെക്കും അടുത്ത സ്ഥലത്തെത്താന്‍ സമയം വൈകുമെന്നതിനാല്‍ ഞങ്ങളെ പിടിച്ചു അവരവരുടെ വാഹനങ്ങളില്‍ അടച്ചിരുന്നു..

ദേഷ്യം പിടിപ്പിക്കാനായി എന്നെ "സില്‍ക്കേച്ചി" എന്ന് ഇഷ്ട്ടതോടെഇപ്പോളും വിളിക്കുന്ന അവന്‍ വീണ്ടും ഞെട്ടിച്ചു . എന്ട്രന്‍സ് ഒക്കെ ട്രൈ ചെയ്തു, സുല്ലിട്ടു "ബല്ല്യ " റാങ്കു മേടിച്ചു എങ്ങിനീയരിംഗ്ഇന് ഉമ്മയുടെ ബാഗിലെ അവസാനത്തെ ചില്ലറ പൈസയും എണ്ണിക്കൊടുത്തു സ്വന്തമാക്കിയ സീറ്റില്‍ , അന്ന് ഫസ്റ്റ് ഇയര്‍ പഠിക്കുകയാണ് ഞാന്‍ . രാവിലെ പത്രത്തില്‍ നോക്കുമ്പോള്‍ ഞെളിഞ്ഞിരുന്നു അവന്‍ ചിരിക്കുന്നു, ആവര്ഷത്തെ എന്ട്രന്‍സ് ഫസ്റ്റ് റാങ്ക് ലവനാണ് പോലും
ചില നേരത്ത് എന്റെ കണ്ണുകള്‍ വെറുതെ നിറയും .. അസൂയ അല്ലാതെന്തു ..
ഡാഷ് മോന്‍.. കൊല ച്ചതി അല്ലെ ചെയ്തത് ..

അങ്ങിനെ സ്വീകരണവും ശാപ്പാടടിയും ആയി മുപ്പതു ദിവസം പോയി .അപ്പോളേക്കും ഒരമ്മ പെറ്റ മക്കളെ പോലെ തല്ലുപിടിക്കാന്‍ തുടങ്ങിയിരുന്നു ഞങ്ങള്‍. അവസാനം പിരിയാനായപ്പോള്‍ എല്ലാര്‍ക്കും സങ്ങടം .
തിരിച്ചു പോരുമ്പോ ,വഴിയിലെ മേടിച്ചു പത്ത് രൂപയ്ക്ക് പോസ്റ്റ്‌ കാര്‍ഡ്‌ . പിന്നെ അങ്ങോട്ട്‌ എഴുത്താണ് എല്ലാര്‍ക്കും.. ആദ്യത്തെ കുറെ ദിവസങ്ങള്‍ പത്തില്‍ കുറയാതെ എന്നും കത്ത് വരും. ഒട്ടിയ്ക്കാത്ത്ത കവറിനു സ്റ്റാമ്പ്‌ കുറച്ചു മതി. എനിക്കുള്ള കത്തുകള്‍ അങ്ങാടിയില്‍ കറങ്ങി കയ്യിലെതുംപോലെക്കും വിവരങ്ങള്‍ കാതിലെത്തിയിട്ടുണ്ടാകും..
രഹസ്യങ്ങള്‍ അന്ന് ഉണ്ടായി തുടങ്ങിയിട്ടില്ലല്ലോ..
ഇതിനിടയ്ക്ക് എന്റെ പത്താം ക്ലാസ്സ്‌ റിസള്‍ട്ട്‌ വന്നു.. അടിപൊളി. പ്രതീക്ഷിച്ച്ചത് റാങ്ക് ആണെങ്കിലും ഞാന്‍ distingtion മേല്‍ കയറി നിന്നു :ഹിസ്ടറി എന്നെ ചതിച്ചു : 481 മാര്‍ക്ക്‌


വിരുന്നു പോക്കുകളൊക്കെ കഴിഞ്ഞു വീട്ടില്‍ ഇരിക്കുകയാണ് . ഒരു കത്ത് വന്നു കിളികള്‍ എല്ലാം ഒത്തു കൂടുന്നു .യുനിഫോരം കൊണ്ട് വരണം ,മലപ്പുറത്ത് കുന്നുമ്മല്‍ ഒരു പ്രോഗ്രാമും ഉണ്ട്. സന്തോഷത്തില്‍ മതി മറന്നു ആണ് പോയത്. കുളത്തൂര്‍ നിന്നും ഉള്ള കുട്ടി മാത്രം യുനിഫോരം ഇല്ലാതെ ആണ് വന്നത് . അവന്റെ ചേച്ചി തീകൊളുത്തി ആത്മഹത്യാ ചെയ്ത മുറിയില്‍ ആയിരുന്നു അത് വെച്ചിരുന്നത്.. അന്ന് ചേച്ചിയെ എടുത്തു ഹോസ്പിറ്റലിലേക്ക് ഓടുമ്പോള്‍ അവന്‍ ഇട്ടിരുന്ന ആ ഷര്‍ട്ട്‌ , അത് മാത്രേ ബാക്കിയുള്ളൂ.. രക്തം കറപിടിച്ചു നില്‍ക്കുന്ന ആ ക്രീം കളര്‍ ഷര്‍ട്ട്‌ .. ഇന്നും എന്റെ ആ പഴയ ഉടുപ്പ് കാണുമ്പോള്‍ , ഒരിക്കല്‍ ഞങ്ങളെ കാണാന്‍ വന്ന ആ കറുത്ത് മെലിഞ്ഞ പാവം ചേച്ചിയെ ഓര്‍മവരും

എന്റെ ജീവിതത്തില്‍ആദ്യമായി കണ്ണുകളില്‍ പ്രണയം കാണുന്നതും ആ ക്യാമ്പില്‍ വെച്ചാണ്
ഒരെഴാം ക്ലാസുകാരന്റെ കണ്ണില്‍ , അതും എന്നോട് - . ഒന്‍പതാം ക്ലാസ്സുകാര്‍ മൂന്ന് പേര്‍ ഉണ്ട് കിളികളുടെ കൂട്ടത്തില്‍ . എന്റെ കംബ്ബനി അവരാണ് അന്നത്തെ ആ ഏഴാം ക്ലാസ്സുകാരന്‍കാമുകന്‍ വളര്‍ന്നു വലുതായി.. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ,അത്രയ്ക്കും മനോഹരമായ ഒരു ചാറ്റല്‍ മഴയുള്ള ദീപാവലി ദിവസം,എന്നെ കാണാന്‍ വന്നു . കാര്യം പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല. കണ്ണുകളില്‍ അന്ന് ഒളിപ്പിച്ചു വെച്ച പ്രണയത്തെ കുറിച്ചു ഞാന്‍ ചോദിച്ചപോള്‍ ചേച്ചി അതൊക്കെ ഇപോളും ഓര്‍ക്കുന്നുണ്ടോ , അവന്‍ മാരോട് അന്ന് തോന്നിയ ദേഷ്യം പറഞ്ഞു തീരത്തു അവന്‍ . തിരിച്ചു പോകാനുള്ള ബസ്സ്‌ കയറ്റി വിട്ടു ഞാന്‍ വീട്ടിലേക്കു നടക്കുമ്പോള്‍ മഴ ശക്ത്തി കൂടി .ചാര്‍ലി ചാപ്ലിന്‍ പറഞ്ഞിരുന്നു മഴയത്ത് നടക്കുമ്പോള്‍ കരയുന്നത് ആരും കാണില്ലെന്ന്.. നന്നായി.. .. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ആസ്വതിച്ചുഒറ്റയ്ക്ക് മഴ നനഞ്ഞ ഒരു ദിവസം.

വര്ഷം പിന്നെയും കഴിഞ്ഞു ,ഇക്കഴിഞ്ഞ മേയ് മാസത്തില്‍ അനിയത്തിയെ കാണാന്‍ തിരുവനന്തപുരത്ത് പോകാന്‍ തിരൂര്‍ ട്രെയിന്‍ കാത്തു നില്‍ക്കുമ്പോള്‍ വാവയും കുടുംബവും. അവളുടെ കല്ലിയാന നിശ്ചയത്തിനു നാട്ടില്‍ പോകുകയാണ്. "എന്‍റെ ജീവന്‍ രക്ഷിച്ച ആളല്ലേ സില് ചേച്ചി " എന്നും പറഞ്ഞു ഓടി വന്നു.. ഞാന്‍ സത്യത്തില്‍ മറന്നു പോയിരുന്നു എല്ലാം.. അന്ന് വലിച്ചു കയറ്റിയത് ഒരു ജീവനായിരുന്നോ..ആഹ കൊള്ളാലോ..

അന്നേ ഈ പെണ്ണ് അത് നാലുപേരെ അറിയിചിരുന്നെങ്ങില്‍ ധീരതക്കുള്ള വല്ല അവാര്‍ഡും എന്‍റെ കയ്യില്‍ ഇരുന്നേനെ.
അതെങ്ങിനെ, അന്നേ കുശുമ്പ് കാരിയായ വാവയെ രക്ഷിച്ച നേരത്ത് വേറെ വല്ലവളുമാരും ആണ് എന്‍റെ കയ്യില്‍ കുടുങ്ങിയതെങ്ങില്‍ അവാര്‍ഡ്‌ ഉറപ്പു.
ആ ട്രെയിന്‍ യാത്രയില്‍ മുഴുവന്‍ എന്‍റെ മനസ്സില്‍ പതിനാറു കിളികള്‍ പാറിക്കളിച്ചു . ഇന്നിപ്പോ വാവ ബാംഗ്ലൂര്‍ ഉണ്ട്. ഒരു യമണ്ടന്‍ ട്രീറ്റ്‌ എങ്കിലും മേടിക്കണം . അവളുടെ ജീവന് എത്ര വിലയുണ്ടെന്ന് അറിയണമല്ലോ