സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Tuesday, April 9, 2013

കുട്ടീം കോലും

ഇന്നലെ ,വെക്കേഷന് നാട്ടില്‍ നിന്നും വന്ന മക്കള്സുമായി ചുറ്റാന്‍ പോയി..
വണ്ടിയില്‍ ഇരുന്നു ബഹളം കൂട്ടുമ്പോള്‍ അത് നിര്‍ത്ത്തിപ്പിക്കാന്‍ ആണ് ഓരോരുത്തര്‍ക്കും ഇഷ്ട്ടം ഉള്ള അനിമല്‍സ് ഇന്റെ പേര് പറയാന്‍ പറഞ്ഞത്.. മങ്കി.കാങ്ക്രു .ലയണ്‍,ടൈഗര്‍,റാബിറ്റ് .ജിറാഫ്,സീബ്ര... ഈവയുടെ അടുത്ത് എത്തിയ പോളെക്കും അറിയുന്നതൊക്കെ തീര്‍ന്നു.. 

മകളെ രക്ഷിക്കുക അമ്മയുടെ കടമയാണ്. ഞാന്‍ സ്നെയിക് എന്ന് കാതില്‍ പറഞ്ഞു കൊടുത്തു..അനിമലിനു അനിമല്‍ ,വെത്യസ്തതക്ക് വെത്യസ്തത . ആവേശത്തോടെ ആണ് അവള്‍ ഉത്തരം പറഞ്ഞത്..

പക്ഷെ കൂട്ടത്തില്‍ ഏറ്റവും കുസൃതി അയ്യേ സ്നെയിക് ചീത്ത അനിമലാ എന്ന് പറഞ്ഞപ്പോള്‍ അവളുടെ മുഖം വാടി.

അതെന്താ അപ്പൂസേ അങ്ങിനെ എല്ലാ അനിമലും ഗുഡ് അല്ലെ..?

"അല്ല സ്നെയിക് ചീത്തയാ സ്നെയിക്ക് തുപ്പും.."

Friday, April 5, 2013

തിരിച്ചറിവുകള്‍

അന്നോരു പറഞ്ഞു ഒളൊരു പൌറാക്കിയാന്ന്.. പിന്നീട് ഓള് ഓര്‍ക്കൊക്കെ ജാടക്കാരിയായി..
ഇന്നിപ്പോ പറയാ ഓക്ക് മുടിഞ്ഞ അട്ടിട്യൂടാന്ന്...

പക്കേങ്കില് ഓളെന്നും ഓളെയിനി.. .. അത് ഓക്കും അറിയാ ഒല്ക്കും അറിയാ..

കാല്‍പന്തുകളി

മലപ്പുറം താത്തയാത്രെ മലപ്പുറം താത്ത..വയസു മുപ്പതായി ,ഇതുവരെ ഒരു കാല്‍പന്തു കളി ലൈവ് കണ്ടിട്ടില്ല.. പണ്ടൊരിക്കെ ഉപ്പയുടെ കൂടെ അടികൂടി സെവന്‍സ് കാണാന്‍ വളാഞ്ചേരിയില്‍ പോയി.. അന്ന് ഇടിച്ചു കയറിയ ആള്‍കൂട്ടം താങ്ങാതെ ഗാലറി പൊളിഞ്ഞപ്പോള്‍ തകര്‍ന്നു പോയത് എന്റെ സ്വപ്നമായിരുന്നു..

ഒരിക്കല്‍ കസിന്‍ ബ്രദര്‍ ഇന്റെ കല്ലിയാനതിനു പുടവ സെലക്ട്‌ ചെയ്യാന്‍ പോയപ്പോള്‍ ,മൂപ്പരെ ഒരു കൂട്ടുകാരനെ പരിചയപെട്ടു.. സന്തോഷ്‌ ട്രോഫി ടീമില്‍ പ്ലെയര്‍ ആയിരുന്നു ആ തിരൂര്‍ കാരന്‍....,കണ്ണും കയ്യും കൊണ്ട് കലാശം കാണിക്കാന്‍ ജാഡ സമ്മതിക്കാത്തത് കൊണ്ട് അയാളെ വെറുതെ വിട്ടു ഞാന്‍ ഡീസന്റ് ആയി..

വര്‍ഷങ്ങള്‍ കഴിഞ്ഞു ഫുട്ബാള്‍ ഇന്റെ നാട്ടില്‍ നിന്നും റൊണാള്‍ഡോയെ പോലെ ,ഒരു ഗ്ലാമര്‍ മൊട്ട പെണ്ണുകാണാന്‍ വന്നപ്പോള്‍ ,രണ്ടാമതൊന്നു നോക്കാതെ കഴുത്ത് നീട്ടി കൊടുത്തു.. സെവന്‍സ് നടക്കുന്ന ആ മേയ് മാസത്തില്‍, അലങ്കരിച്ച കാറില്‍ അരീകോടെക്ക് വണ്ടി കയറുമ്പോള്‍ ആദ്യ രാത്രിയുടെ ത്രില്‍ അല്ലായിരുന്നു മനസ്സില്‍....,

വിയര്‍ത്തു കുളിച്ച കളിക്കാരെ പോലെ ഉടുപ്പ് ഊരി എറിഞ്ഞു ,കയ്യെത്താ ദൂരത്തില്‍ വെറും നിലത്തു മലര്‍ന്നു കിടന്നു സാജിദ് ചൂടിനെ പഴികുംപോള്‍ ദൂരെ അങ്ങാടിയില്‍ സെവന്‍സ് കഴിഞ്ഞു പാഞ്ഞു പോകുന്ന വണ്ടികളുടെ നിലയ്ക്കാത്ത ആരവം ആയിരുന്നു എന്റെ കാതുകളില്‍...,..

മധുവിധു യാത്രയില്‍ , കായലരികത്ത് അനാഥമായി കിടന്ന പെപ്സി കുപ്പിയില്‍ അങ്ങേരു കസര്‍ത്ത് കാണിക്കുന്നതുകൂടി കണ്ടപ്പോള്‍ എന്റെ പ്രതീക്ഷകള്‍ ഏറി..... പക്ഷെ പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ ,ആ സെവന്‍സ് കാലം കഴിയും മുന്‍പേ സാജിദ് അക്കരെ കടന്നു..

അടുത്ത ലീവിന് വന്നപ്പോള്‍ ,ഏട്ടന്‍ കൊടുത്തു വിട്ട സാധനം കൈപറ്റാന്‍ വന്ന ആളെ കണ്ടു ഞാന്‍ ഞെട്ടി.. അരീകോടിന്റെ മുത്ത്‌ നൌഷാദ പ്യാരി..അന്ന് അങ്ങേര്‍ക്കു പിശുക്കില്ലാതെ , മധുരം ഏറിയ നാരങ്ങ വെള്ളം കലക്കി കൊടുത്തപ്പോള്‍ ഒരു സെവന്‍സ് കണ്ട സംതൃപ്തി ആയിരുന്നു എനിക്ക്..

മഴ ഇല്ലെങ്കില്‍ അരീകൊട്ടെ ഈദ്‌ ഗാഹ് ഫുട്ബാള്‍ ഗ്രൗണ്ടില്‍ ആയിരിക്കും..
അനേകം പ്രസ്തരുടെ കാല്‍ പതിഞ്ഞ മണ്ണില്‍ അമര്ത്തി ഉമ്മവെച്ചു സുജൂദ് ചെയ്യുമ്പോള്‍ മൂക്കില്‍ കളിക്കാരുടെ വിയര്‍പ്പിന്റെ ഉപ്പുമണം ആവാഹിക്കാന്‍ വെറുതെ പരിശ്രമിക്കും ഞാന്‍..

വര്ഷം എട്ടു കഴിഞ്ഞു.. ഒരു സെവന്‍സ് ഇനുള്ള കുട്ടിപട ഞങ്ങടെ വീട്ടിലും ഉണ്ട് .. എമില്‍ കൂടി ആയപ്പോ കോറം തികഞ്ഞു.. മൂന്നു മാസം ആയ അവന്‍ കാലുകൊണ്ട്‌ കുത്തി തലയില്‍ ഉയര്‍ന്നു ബെഡില്‍ റൌണ്ട് അടിക്കുന്നത് കാണുമ്പോള്‍ മറഡോണ ഹെഡ് ചെയ്തു ഗ്രൌണ്ട് വലം വെക്കുന്ന മാതിരിയാണ്.. ഗ്യാലരിക്ക് പകരം ബെഡിനുചുറ്റും തലയിണകള്‍..,... ഒരു കാല്‍പന്തു കളിക്കാരനെ കൂടി സൃഷ്ട്ടികാനുള്ള അമ്മയുടെ ആദ്യത്തെ കരുതല്‍..

സൈക്കിള്‍ സവാരി ഗിരിഗിരി..


ആദ്യം കിട്ടിയത് ഒരു ' അര വണ്ടി ' ആയിരുന്നു.. ആറില്‍ പഠിക്കുമ്പോള്‍ ഉപ്പ വാങ്ങി തന്ന നീലയും സ്റ്റീലും ബോഡി യുള്ള അറ്റ്ലസ് .. നിറയെ മലകള്‍ ഉള്ള മലപ്പുറത്തെ കുട്ടിക്ക് സൈക്കിള്‍ ഓടിക്കാന്‍ പറ്റിയ റോഡുകള്‍ പക്ഷെ നാട്ടില്‍ കുറവായിരുന്നു .. എന്നാലും എന്റെ സൈക്കിള്‍ ഒരിക്കലും വിശ്രമിച്ചില്ല..മലയുടെ ഇറക്കത്തിലും കയറ്റത്തിലും ഇട്ടു ഞാന്‍ എങ്ങിനെ ഒക്കെയോ അവനെ ഓടിച്ചു ..

ഒരു വിധം ബാലന്‍സ് ഒക്കെ ആയി വന്നപോളെക്കും അഹങ്കാരം തലയില്‍ കയറി സര്‍ക്കസ് തുടങ്ങി..... ഒരിക്കല്‍ വീടിനു അടുത്തുള്ള ടാര്‍ ഇടാത്ത കണ്ടംകുണ്ടം റോഡിലെ ഇറക്കം ഇറങ്ങി വരുമ്പോള്‍.. ..ദാ മുന്നില്‍ ഉമ്മ.
"ഉമ്മാ നോക്കീന്നു.. "എന്നും പറഞ്ഞു കൈ വിട്ടത് ഓര്‍മയുണ്ട്. കണ്ണും മൂക്കും യോജിക്കുന്ന അവിടെ ,അന്ന് ഉണ്ടായ കുഴി അതിപ്പോളും അങ്ങനെതന്നെ ഉണ്ട്..

എന്നും വെച്ച് നമ്മള്‍ തോറ്റൊടിയത് ഒന്നും ഇല്ല.. വേഗത്തില്‍ അവനെ മെരുക്കി നേരെ സ്കൂളിലേക്ക്.. ആദ്യമായി സൈക്കിള്‍ ഓടിച്ചു സ്കൂളില്‍ എത്തിയ പെണ്‍കുട്ടിക്ക് വലിയ സ്വീകരണം ഒന്നും കിട്ടിയില്ലെങ്കിലും അന്നുതന്നെ എനിക്കൊരു പേരു വീണു 'അറ്റ്ലസ് ' .

അന്നൊക്കെ വെള്ളിയും ഞായറും കുളിയും നനയും കണക്കാണ്..
ആദ്യമാദ്യം കൂട്ടുകാരികള്‍ അകന്നു നിന്നെങ്കിലും പിന്നെ പിന്നെ പിടിവലിയായി.. ഒരാള്‍ക്ക്‌ അഞ്ചു റൌണ്ട് അതായിരുന്നു കണക്ക്. മുതലാളി- കൂട്ടുകാരി വെത്യാസം ഇല്ലാതെ സമത്വം നടപ്പിലാക്കപെട്ട എണ്ണിച്ചുട്ട റൌണ്ടുകള്‍.,.. നിന്നോടിക്കുക ,തീരെ മെല്ലെ ഓടിക്കുക ,കാലു കുത്താതെ കുഞ്ഞു വളവുപോലും തിരിക്കുക അങ്ങിനെ മത്സരങ്ങളും നടന്നു..

ഏറെ ഇഷ്ട്ടം ഉണ്ടായിരുന്ന ആ വണ്ടി കൂട്ടുകാരുടെ സൈക്കിള്‍ പഠിത്തം മൂലം വൈകാതെ പൊളിഞ്ഞു പാളീസ് ആയി.. ശേഷം ഒന്‍പതില്‍ എത്തിയ സമയത്ത് ഒരു 'മിസ്‌ ഇന്ത്യ 'വാങ്ങിത്തന്നു ഉപ്പ...ഞങ്ങടെ നാട്ടില്‍ പെണ്‍കുട്ടികള്‍ക്കുള്ള എക്സ്ക്ലൂസിവ് സൈക്കിള്‍ ഇറങ്ങാത്തത് കൊണ്ട് അന്ന് തിരൂരില്‍ 'ചിത്രസാഗര്‍ 'തിയറ്ററിനു അടുത്തുള്ള ഷോപ്പില്‍ നിന്നാണ് അവളെ കൊണ്ട് വന്നത് .. മുന്നില്‍ കൊട്ടയൊക്കെ ഉള്ള ഒരു മെലിഞ്ഞ വയലറ്റ് സുന്ദരി.

രാവെന്നോ പകലെന്നോ ഇല്ലാതെ ആര്മാധിക്കള്‍ ആയിരുന്നു പിന്നെ ...
ആണ്‍കുട്ടികള്‍ക്ക് വരെ അസൂയ.ഒറ്റ എണ്ണത്തിന് സൈക്കിള്‍ ഇല്ല..പെണ്ണുങ്ങടെ സൈക്കിളില്‍ കയറിയാല്‍ പെണ്ണായി പോകുമെന്ന് കരുതി അവര്‍ ആരും ഒരു റൌണ്ട് ചോദിച്ചതും ഇല്ല..

അങ്ങിനെ ഒരിക്കല്‍ ആര്മാധിച്ചു സൈക്കിള്‍ ചവിട്ടുന്നത്തിനിടയില്‍ ആണ് ആദ്യമായി ലൈങ്കിക സുഖം ഒരു പൊടിക്ക്ഞാന്‍ അറിയുന്നത്.. ഹോ.. വല്ലാത്ത ഒരു വശപിശക്‌ സാധനം തന്നെ എന്ന് തോന്നി .. പക്ഷെ ആരോടും പറഞ്ഞില്ല.. കൂട്ടുകാരികള്‍ എന്നെ തെറ്റിദ്ധരിക്കുമോ എന്ന പേടിയല്ല..പറഞ്ഞാല്‍ അവര്‍ എങ്ങാനും അതീന്നു ഇറങ്ങാതെ ആയാലോ..




ഹെര്‍കുലീസും ഹീറോയും BSA SLR ഉം... അങ്ങിനെ ലോകത്തുള്ള ഉള്ള സകലമാന ചെത്ത് വണ്ടികളും ഉള്ള നാടാണ് ഉമ്മയുടെ വീടുള്ള എടപ്പാള്‍.. , റോഡിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു പോകുന്ന സൈക്കിളുകള്‍..
തല നരച്ച അപ്പൂപ്പന്മാര്‍ വരെ സൈക്കിളില്‍ റോന്തും.. പോന്നാനിനിയില്‍ ഉള്ള കുഞാമയുടെ വീട്ടില്‍ കത്ത് കൊണ്ട് വരുന്ന പോസ്റ്റ്‌ വുമെന്‍ സൈക്കിളില്‍ ആണ് വരിക.. ഞാന്‍ കണ്ട ആദ്യത്തെ സൈക്കിള്‍ ഓടിക്കുന്ന പെണ്ണ് അവര്‍ ആയിരുന്നു..
ഇടയ്ക്കു വീണ്ടും അവിടെ പോയപ്പോള്‍ ഒരു പൂതിക്ക്‌ എളാപ്പയുടെ സൈക്കിള്‍ എടുത്തു അഴിമുഖത്തെ പൂഴിയില്‍ അനിയത്തിയെ ഡബിള്‍ വെച്ചു ഞാന്‍.. ., തടികൂടി ബാലന്‍സ് പോയത് കൊണ്ടോ അതോ പൂഴിയില്‍ പുളഞ്ഞോ..അറിയില്ല.. വെട്ടിച്ചു വെട്ടിച്ചു പോകുന്നതിനിടയില്‍ ബ്ലും എന്ന് കച്ചറ വെള്ളം നിറഞ്ഞ ഒരു കുഴിയിലേക്ക് കൂപ്പുകുത്തി..കക്ക വാരുന്ന പെണ്ണുങ്ങള്‍ക്ക് ചിരിക്കാന്‍ ഉള്ള വക ഉണ്ടാക്കി കൊടുത്ത ചാരിതാര്ത്യത്തില്‍ മൂട്ടിലെ ചളി പുഴയില്‍ കഴുകി വേഗം സ്ഥലം കാലിയാക്കി ഞാന്‍

മാമന്മാര്‍ പേര്‍ഷ്യ യില്‍ ആയിരുന്നത് കൊണ്ട് ഉമ്മാന്റെ വീട്ടില്‍ സൈക്കിള്‍ ഇല്ലായിരുന്നു.. ബീഡി കച്ചോടം നടത്തിയിരുന്ന ബാവക്ക യുടെ പിറകില്‍ വലിയ പെട്ടിയുള്ള സൈക്കിള്‍ ,അത് വിശ്രമിചിരുന്നത് ഞങ്ങടെ ഉമ്മറത്ത്തായിരുന്നു.. ബാവക്കയുടെ ബീഡി മണം ,അതാ സൈക്കിളിനും ഉണ്ടായിരുന്നു.. കാല്‍ എത്താത്ത ആ 'ഒരു വണ്ടി ' കംബിക്കിടയിലൂടെ കാല്‍ ഇട്ടു ഇടയ്ക്കു ഓടിച്ചു നോക്കും ഞാന്‍..,.. ..നിന്റെ ഒരു കുഞ്ഞി പെങ്ങള്‍ പരിഷ്കാരിച്ചി എന്റെ വീട്ടിലും ഉണ്ടെന്നു ആ പച്ച ഹീറോ യോട്ഞാന്‍ കുശലം പറയും..

കാര്യങ്ങള്‍ ഒക്കെ സ്മൂത്ത്‌ ആയി അങ്ങിനെ പോയികൊണ്ട് ഇരിക്കുമ്പോള്‍ ആണ് ,ഒരു സുപ്രഭാതത്തില്‍ എന്റെ വീടിനു അടുത്തുള്ള പാത്തു ടീച്ചറുടെ വീട്ടില്‍ ഒരു ഗിയര്‍ ഉള്ള സൈക്കിള്‍ വരുന്നത്.. രണ്ടു ചക്രവും ബ്രേക്കും ,അതിനപ്പുറതെക്ക് സൈക്കിളിനു എന്ത് ഗിയറും ക്ലച്ചും ..ഞങ്ങള്‍ അങ്ങിനെ അന്താളിച്ചു നില്‍ക്കുമ്പോള്‍ ,വീടിനു മുന്നിലെ 90 ഡിഗ്രീ കയറ്റം അവന്മാര്‍ സൈക്കിള്‍ ചവിട്ടി കയറ്റും..... തുടക്കത്തില്‍ ഈസി ആയി കയറുമെങ്കിലും ,മുകളില്‍ എത്തുംപോളെക്കും കണ്ടി ഇടാന്‍ ആയിടുണ്ടാവും പയ്യന്മാര്‍..,ഇതിലും നല്ലത് ഞങ്ങടെ തള്ളല്‍ തന്നെ എന്ന അര്‍ത്ഥത്തില്‍ ഞങ്ങള്‍ പരസ്പരം നോക്കി ചിരിക്കും..

ഒരിക്കല്‍ പെരുന്നാളിന് , ചോറൊക്കെ തിന്നു സൈക്കിള്‍ സവാരിക്ക് ഇറങ്ങിയതാണ് ഞാന്‍..,പെരുന്നാള്‍ ഒക്കെ അല്ലെ ഒരു വെത്യസ്തത എന്നാ നിലക്ക് നിന്ന് ചവിട്ടുന്നതിനിടയ്ക്കു കൈവിട്ടു നോക്കിയതാണ് , പെരുന്നാളിന് വിരുന്നു വന്ന അടുത്ത വീട്ടിലെ പേരക്കുട്ടി ,മൂന്നു വയസ് കാണും , എന്റെ സൈക്കിളിനു അടിയില്‍പെട്ട് തല തല്ലി വീണു.. അന്ന് ഞാന്‍ പേടിച്ച പേടി.. പോലീസും കോടതിയും ജയിലില്‍ ഉണ്ടാതിന്നുന്നതും..എന്റെ ജീവിതം നായ നക്കി എന്ന് കരുതിയതാണ്.. ഭാഗ്യം കുട്ടിക്ക് ഒന്നും പറ്റിയില്ല..എന്തായാലും അന്നത്തോടെ നിര്‍ത്തി പരീക്ഷണങ്ങള്‍..

അപ്പോളേക്കും പത്താം ക്ലാസില്‍ എത്തിയിരുന്നു.. വീട്ടില്‍ ആഭ്യന്തര കലാപങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടി പുരപ്പെടാവുന്ന സാഹചര്യം ആയിരുന്നത് കൊണ്ട് എന്റെ താമസം സ്കൂളിനു അടുത്തുള്ള അമ്മായിയുടെ വീട്ടിലേക്കു മാറ്റി. അന്ന് പോയി വിജയ ശ്രീ ലാളിതയായി മടങ്ങി വരൂ എന്ന് പറഞ്ഞു യാത്ര ആക്കിയ എന്റെ സൈക്കിളിന്റെ അടുത്തേക്ക് പിന്നെ ഞാന്‍ ചെല്ലുന്നത് പരൂക്ഷ കഴിഞ്ഞു വെകെഷന് ആണ്..

വരൂ നമുക്ക് പറക്കാം എന്ന് പറഞ്ഞു കൂട്ടുകാരികളെ വിളിച്ചു
ഞങ്ങള്‍ ഇല്ലോ എന്നും പറഞ്ഞു അവര്‍ ഓടി ഒളിച്ചു..കാര്യം മനസിലാകാതെ അന്തം വിട്ടു നില്‍ക്കുന്ന എന്നോട് അവര്‍ ആ പേടി പങ്കു വെച്ചു.. സൈക്കിള്‍ ചവിട്ടിയാല്‍ ചാരിത്ര്യം തെളിയിക്കാന്‍ ഉള്ള കന്യാ ചര്‍മം നഷ്ട്ടമാവുമെന്നു വനിതയില്‍ വായിച്ചത്രേ.. ഇതൊന്നും അറിയാതെ ആണ് ഇത്രേം കാലം ചവിട്ടിയത്.. ആദ്യ രാത്രിയിലേക്ക്‌ മാറ്റി വെക്കാന്‍ ഇനി വല്ലതും ബാക്കി ഉണ്ടോ ആവോ..പെണ്ണുങ്ങളുടെ ചാരിത്ര്യം കവരുന്ന നീച്ച ... വഞ്ചക.. ഇനി എന്ത് ചെയ്യും .. ആലോചിച്ചിട്ട് ഞങ്ങള്‍ക്ക് ആര്‍ക്കും ഒരെത്തും പിടിയും കിട്ടിയില്ല..

റിസള്‍ട്ട്‌ വന്നു കോളേജും റാഗ്ഗിങ്ങും പ്രണയവും ഒക്കെ ആയി എല്ലാരും അങ്ങ് ബിസിയായി. ആളൊഴിഞ്ഞ പൂരപറമ്പ് പോലെ മിസ്സ്‌ ഇന്ത്യ ഷെഡില്‍ കയറി.. പെണ്ണുങ്ങളുടെ സൈക്കിള്‍ , എനിക്കൊന്നും വേണ്ട എന്ന് പറഞ്ഞു അനിയന്‍ പോലും അവളെ മോശക്കാരി ആക്കി മാറ്റി നിര്‍ത്തി ..വര്‍ഷങ്ങള്‍ കഴിഞ്ഞു.. പുതിയ വീട് വെച്ച് താമസം മാറിയപ്പോള്‍ , അനാഥ പ്രേതം ആയി അക്കാലം അത്രയും മൂലക്കല്‍ ഇരുന്ന അവളെ നിങ്ങള്‍ എങ്കിലും നന്നായി നോക്കണേ എന്ന് വാടകക്കാരെ പറഞ്ഞെല്പ്പിച്ചാണ് ഞാന്‍ കെട്ടും ഭാണ്ടവും എടുത്തു ഇറങ്ങിയത്‌..

ഇടക്കൊരിക്കല്‍ പോയപ്പോള്‍ കണ്ടു തലങ്ങും വിലങ്ങും ബ്ലേഡ് വെച്ച് കീറിയ സീറ്റുമായി മഴയത് ഇരിക്കുന്ന അവളെ.. അപ്പോള്‍ തന്നെ വണ്ടി പിടിച്ചു വീട്ടിലേക്കു എടുപ്പിച്ചു.. ഒരു ഓര്‍മയ്ക്ക് , അവള്‍ നമ്മുടെ കാര്‍ ഷെഡില്‍ ഇരുന്നോട്ടെ എന്ന് ഉപ്പയോടും പറഞ്ഞു..പക്ഷെ ഞാന്‍ കല്ലിയാണം കഴിഞ്ഞു സ്ഥലം വിട്ട ഗ്യാപ്പില്‍ , ഒരു വാക്കുപോലും ചോദിക്കാതെ , പത്രക്കാരന്‍ പയ്യനോടൊപ്പം ,ഉപ്പ അവളെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഇറക്കി വിട്ടു എന്ന് പിന്നീട് ഉമ്മ പറഞ്ഞു അറിഞ്ഞു..

അവളിപ്പോള്‍ ഉണ്ടോ ഇല്ലയോ.. അറിയില്ല.. എങ്കിലും എന്നോ ഒരിക്കല്‍ ഊരിവെച്ച അവളുടെ മുന്നിലെ മിസ്സ്‌ ഇന്ത്യ എന്ന് എഴുതിയ ആ കറുത്ത പെട്ടി അതിന്നും എന്റെ മുറിയിലെ റാക്കില്‍ ഇരിപ്പുണ്ട്.. കൌമാരത്തിലെ പ്രണയ ലേഖനങ്ങള്‍ , ഡയറികള്‍ ,മറ്റു ചില ലൊട്ടുലൊടുക്ക് സാധനങ്ങള്‍ ,എനിക്ക് മാത്രം അറിയുന്ന പല രഹസ്യങ്ങളുടെയും സൂക്ഷിപ്പുകാരിയാണ് അവളുടെ അവശേഷിക്കുന്ന ഓര്‍മയായ ആ പെട്ടി..

ഏപ്രില്‍ ഫൂള്‍

ഞങ്ങള്‍ ഗുധാമില്‍ ഉള്ള ആ പഴയ വീട്ടില്‍ ആയിരിക്കുന്ന സമയം.. 
കുടുംബക്കാര്‍ തന്നെയാണ് അയല്‍പക്കം..
രാവിലെ ഉപ്പാന്റെ പെങ്ങടെ വീട്ടില്‍ വീട്ടില്‍ നിന്നും ഉള്ള വിളി കേട്ടാണ് ഉണരുന്നത്..
" അമ്മായീ ...ഇങ്ങളെ കോഴി ഇതാ ഞങ്ങടെ കെണറ്റില്‍ ചത്തെടക്കുന്നു..."
"റബ്ബേ.. ഇപ്പങ്ങട്ടു ബിട്ടതല്ലേ ഒള്ളു കൊഴികൂട്..അപ്പളേക്കും ചാടിയാ.. ഏതു കോയി ആണാവം.. പുകനോ ..പെട്യോ.. മുട ഇടുന്ന ഒന്നേ ബാക്കിണ്ടായിരുന്നോള്ളൂ ..." ആദി പെട്ടുകൊണ്ട് ഉമ്മ അങ്ങോട്ടോടും.. പിന്നാലെ ഉറക്കം കണ്ണില്‍ തിരുമ്മി ഞാനും..

കിണറ്റിലെ ഇരുട്ടിലേക്ക് വെപ്രാളത്തോടെ എത്തി പാളി നോക്കുന്ന ഉമ്മയെ നോക്കി ചിരിയടക്കുന്ന അമ്മായിടെ മോന്‍ വാപ്പു... ഒന്നും തിരിയാതെ ഞാന്‍.....,.. 
പെട്ടെന്ന് കേള്‍ക്കാം "അമ്മായീ ഇന്നേതാ ദിവസം..കികികികി..ഏപ്രില്‍ ഫൂള്‍......,...." 

"പഹയാ അന്റെ ഒരു ഏപ്രില്‍ ഫൂള്‍.. .,.. കോയി പോയാ വേറെ വിരിപ്പിക്കാ.. കിണറ്റിലെ വെള്ളം ഈ കൊട്ടം വേനലില്‍ വറ്റിക്കണ്ടെ ..അതെയ്ന്നു ന്റെ പേടി..."
എത്ര സുന്ദരമായാണ് ഉമ്മ പ്ലേറ്റ് മറിച്ചത്.. ഞാന്‍ അത്ഭുതപെടും.. 

കോഴി,പശു, ആട് ,പാമ്പ് അങ്ങിനെ എല്ലാ ഏപ്രില്‍ ഒന്നിനും എന്തെങ്കിലും ഒക്കെ ഞങ്ങളെ ഫൂള്‍ ആക്കാന്‍ ആയിട്ട് കിണറ്റില്‍ ചാടി ആത്മഹത്യാ ചെയ്യും..അങ്ങിനെ എത്ര എത്ര കിടിലന്‍ ഫൂള്‍ ആക്കലുകള്‍....,..അടുത്ത പ്രാവശ്യം പറ്റിക്കപെടില്ലെന്നു എത്ര മനസ്സില്‍ ഉറപ്പിചാലും, ഒരിക്കല്‍പോലും രക്ഷ പെട്ടിട്ടില്ല ഞങ്ങള്‍..

ഫൂളാക്കുന്ന കാര്യത്തില്‍ വെല്ല്യംമായിയുടെ മകന്‍ വാപ്പു തന്നെയാണ് എന്റെ റോള്‍ മോഡല്‍....,..ആ പഴയ വീട് വിട്ടു NH ഇലെ പുതിയ വീട്ടിലേക്കു താമസം മാറിയതില്‍ പിന്നെ വാപ്പുവിന്റെ ട്രിക്കുകള്‍ ഞാന്‍ അയല്‍വാസികളില്‍ പരീക്ഷിച്ചു വിജയിച്ചു ... എളാപ്പയുടെ ഭാര്യ , ഈവയുടെ കൂട്ടുകാരി ഫിനു വിന്റെ ഉമ്മ ഖദീജാത്ത, കുഞ്ഞാലന്‍ കാക്കാടെ താത്ത അങ്ങിനെ എത്ര ആളുകളെ പമ്പര വിഡ്ഢികള്‍ ആക്കിയിരിക്കുന്നു ഏപ്രില്‍ ഫൂളിന്..

നാടും വീടും വിട്ടു ഇവിടെ എത്തിയതില്‍ പിന്നെ സാജിദ് ഇന്റെ മേല്‍ ആയി പരീക്ഷണം..എല്ലാ ഭര്‍ത്താക്കന്മാരെയും പോലെ വിവാഹ വാര്‍ഷികവും , പിറന്നാളും വരെ മറക്കുന്ന ആ മഹാന്‍ പക്ഷെ ഈ ദിനം മാത്രം കൃത്യം ആയി ഓര്‍ത്തു വെച്ച് എന്നെ ചമ്മിപ്പിച്ചു..

ഈ ഏപ്രില്‍ ഒന്നിന് ഞാന്‍ നാട്ടില്‍ ആയിരുന്നു.. അതും ആളുകളില്‍ നിന്നും ഒറ്റപെട്ട സാജിദ് ഇന്റെ വീട്ടില്‍....,..ഏപ്രില്‍ ഫൂള്‍ വന്നതും പോയതും ഒന്നും ആരും അറിഞ്ഞില്ല..

എന്റെ വീട്ടില്‍ ആയിരിക്കണം.. അതും ആ പഴയ വീട്ടില്‍.. 
വാപ്പുവിന്റെ ആ ഒന്നൊന്നര ഫൂളാക്കള്‍...,.. ആലോചിച്ചിട്ട് ഒരു ഫൂള്‍ ആകാന്‍ കൊതിയാവുന്നു..