സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Saturday, May 4, 2013

ആരാണീ പേറു കണ്ടു പിടിച്ചത് ...!



ഗര്‍ഭിണി ആണെന്ന വിവരം പറയാന്‍ അനിയത്തി വിളിച്ചപ്പോള്‍
ഞാന്‍ പറഞ്ഞു ഒരാഴ്ച കൂടെ കഴിഞ്ഞാല്‍ ഇവിടെ നിന്നും ഇതേ സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ സാധ്യത ഇല്ലാതില്ലാതില്ലെന്നു . പ്രതീക്ഷിച്ച പോലെ തന്നെ തന്നെ സംഭവിച്ചു . ഒരുമാസത്തെ ഇടവേളകളില്‍ രണ്ടു പുതിയ സന്തോഷങ്ങള്‍ വിരുന്നു വരുന്നു എന്നറിഞ്ഞു വീട്ടില്‍ എല്ലാരും വലിയ ത്രില്‍ അടിക്കുമ്പോള്‍ പക്ഷെ ഉമ്മ മാത്രം ഷോക്ക്‌ അടിച്ചു ഇരുന്നു.

കലക്റ്റര്‍ കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും തിരക്കുള്ള , ഒരു ലീവ് പോലും എടുക്കാന്‍ ആകാതെ ജോലി എന്ന് പറഞ്ഞു മരിക്കുന്ന ആ സംമൂഹ്യ ക്ഷേമ വകുപ്പ് ഉധ്യോഗസ്തക്ക് , രണ്ടു പെണ്മക്കളും ചേര്‍ന്ന്കൊടുത്ത ഒരു എട്ടിന്റെ പണി ആയിരുന്നു ഈ അടുപ്പിച്ചുള്ള , വരാന്‍ ഇരിക്കുന്ന പ്രസവ വാര്‍ത്ത .

ഏഴാം മാസം വിമാനം കയറി അനിയത്തി പ്രസവത്തിനു വന്നു. ഉള്ളില്‍ ഉള്ളത് ആണ്‍ കുട്ടിയാണ് എന്നറിയാം. കണ്‍ മഷി കംബ്ബനിക്കാര്‍ നോട്ടമിട്ടിരിക്കുന്ന ആള്‍ ആണ് കുട്ടിയുടെ വാപ്പ, അവള്‍ തനി വെള്ളയും .അവര്‍ ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് കപ്പിള്‍ ആണ്. ഇവത്താത്തഎന്ന് വിളിക്കാന്‍ ഒരു കറുത്ത കുഞ്ഞി ചെക്കന്‍ വരുന്നു എന്ന് പറഞ്ഞു ഞാന്‍ അവളെ ശുണ്ടി പിടിപ്പിക്കാന്‍ നോക്കി.

വീട്ടില്‍ ഇരുന്നു അവള്‍ക്കു ബോര്‍ അടിക്കുന്നുണ്ട്. എന്നും വിളിച്ചു സില്ത്താത്ത എന്നാ വരാ എന്ന് ചോദിക്കും .ഈവയുടെ സ്കൂള്‍ ഡേയ് കഴിഞ്ഞു ഉടനെ വരാം എന്ന് ഞാനും അതിനു മുന്പ് പ്രസവിക്കില്ലെന്നു അവളും ഉറപ്പു പറഞ്ഞു.പക്ഷെ അവസാന പരിശോധനയില്‍ അവളുടെ പേറിന് ഡോക്ടര്‍ പറഞ്ഞ ദിവസവും ഈവയുടെ സ്കൂള്‍ ഡേയ്ഉം ഒരുമിച്ചു വന്നപ്പോള്‍ സത്യത്തില്‍ പ്രസവ വേദന എനിക്കായിരുന്നു . അധികം മേല്‍ അനങ്ങല്ലേ . ഞാന്‍ എത്തും വരെ എങ്ങിനെയും പിടിച്ചു നിക്ക് എന്ന് വിളിച്ചു പറയുകയും ചെയ്തു .

പക്ഷെ എന്നോടുള്ള തുറന്ന യുദ്ധം പ്രഖ്യാപിച്ചു കൊണ്ട് , അവളുടെ ചെക്കന്‍ പള്ള പൊളിച്ചു അഞ്ചു ദിവസം മുന്നേ ചാടി.അതിനുള്ളത് അവനു ചെന്നിട്ടു കൊടുക്കുന്നുണ്ട് . നിരന്ധരം ഉള്ള എന്റെ ഫോണ്‍ വിളികള്‍ അവന്റെ അന്നം മുടക്കികള്‍ ആയപ്പോള്‍ അവന്‍ പ്രതിഷേധിച്ചു . ഫോണ്‍ റിംഗ് ചെയ്യാന്‍ കാത്തിരിക്കുകയാണോ അവന്‍ എന്ന് തോന്നിപോകും,എപ്പോള്‍ വിളിച്ചാലും അവന്റെ കാറല്‍..

അവന്റെ തൂക്കം, നിറം ,മുഖം, പാല് കുടിക്കുന്നുണ്ടോ അങ്ങിനെ നൂറായിരം ചോദ്യങ്ങള്‍ ഉള്ളില്‍ തിളക്കുമ്പോള്‍ പിന്നെയും സഹികെട്ട് ഫോണ്‍ എടുത്തു കുത്തും. ഉപ്പ , ഉമ്മ , അനിയന്‍ എന്നുവേണ്ട ആരെ വിളിച്ചാലും പിന്നെ വിളി പിന്നെ വിളി എന്ന സ്ഥിരം പല്ലവി. എന്റെ ഉള്ളിലെ പോസ്റ്റ്‌ പ്രസവ വേദന അവര്‍ക്കറിയില്ലല്ലോ . ആകെ കൂടി കേട്ട വിവരം ദേഹം റോസാ കളര്‍ ആണെങ്കിലും അവന്റെ അണ്ടി കറുത്തിട്ടാണ് എന്നാണു . അണ്ടി'സ് കളര്‍ ഈസ്‌ കുട്ടീസ് കളര്‍ എന്നാത്രെ . അപ്പോള്‍ പ്രതീക്ഷക്കു വകയുണ്ട്. ഇല്ലെങ്ങില്‍ ഈവയുടെ ഇടി അവന്‍ കൊറേ മേടിച്ചു കൂട്ടും. ചിറ്റയുടെ കുഞ്ഞുവാവ ബ്ലാക്ക്‌ ആണ് നമ്മുടെ കുഞ്ഞുവാവ വൈറ്റ്ഉം എന്ന് അവള്‍ അന്ത കാലം തൊട്ടേ പറയുന്നതാണ്

വരാനുള്ളത് വഴിയില്‍ തങ്ങാതെ വീട്ടില്‍ വന്നു. ഇനി എന്തായാലും ഈവയുടെ സ്കൂള്‍ ഡേയ് കഴിയട്ടെ ." ഗുരുവായൂര്‍ അമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പോകും..." എന്ന പഴയ നസീര്‍ ദാസേട്ടന്‍ പാട്ട് ആണ് അവളുടെ ഡാന്‍സ്. ." ഗന്ഗം സ്റ്റൈല്‍ "ഒക്കെ ആടിതിമിര്‍ക്കുന്ന
കാലത്ത് അതും ബാങ്ങളൂര്‍ പോലെ ഒരു മെട്രോ നഗരത്തില്‍ അവളെ ഇല്ലാത്ത ഫീസും കൊടുത്തു സ്കൂളില്‍ വിട്ടത് ഈ കുഞ്ഞാണ്ട പാട്ടിനു ഡാന്‍സ് കളിക്കാന്‍ ആയിരുന്നോ എന്നോര്‍ത്ത് ഞാനും ബാപ്പയും അന്തം വിട്ടു.

ഡാന്‍സ് ഒക്കെ സ്കൂളില്‍ പഠിപ്പിക്കും.പക്ഷെ ഒരേ ഒരു അഭ്യര്‍ത്ഥന മാത്രം .ഇനി പരിപാടി കഴിയും വരെ ഈവ ആബ്സന്റ് ആകരുത് , നാല് പേരുള്ള ഗ്രൂപ്പ്‌ ഡാന്‍സ് ആണ് .. മുടങ്ങാതെ ഒരാഴ്ച തികച്ചു പോയ ചരിത്രം ഈവക്കില്ല . അമ്മ ഗര്‍ഭിണി ആണെന്നത് അതിനുള്ള ഒരു സൌകര്യവും .അതറിയുന്ന ടീച്ചര്‍ മുന്‍‌കൂര്‍ ജാമ്യം എടുത്തതാണ് .കൊസ്ട്യൂം കിട്ടുന്ന കട യുടെ വിവരം ടീച്ചര്‍ ബുക്കില്‍ എഴുതി കൊടുത്തുവിട്ടു . പരിപാടിയുടെ തലേ ദിവസം ഓടി നടന്നു അതെല്ലാം സങ്കടിപ്പിച്ചു ഞങ്ങള്‍ സ്കൂള്‍ ഡേയ് വരാന്‍ കാത്തിരുന്നു.

മോഹിനിയാട്ടം കൊസ്ട്യൂം ആണ് ഈവയ്ക്ക്. പണ്ട് കലോത്സവത്തിന് കൂട്ടുകാരികള്‍ഒരുങ്ങുന്നത് അസൂയയോടെ കണ്ടു നിന്നിടുണ്ട്. അന്ന് അസിസ്റ്റന്റ്റ് ആയതിന്റെ ഗുണം ഇപ്പോള്‍ ആണ് ഉപകാര പെട്ടത്. ഞാന്‍ ഈവയെ ഒരുക്കുന്നത് കണ്ടു സാജിദ് കണ്ണും തള്ളി നില്‍പ്പാണ്. എല്ലാം കഴിഞ്ഞു സുന്ദരിയായ ഈവയെ നമ്മുടെ നാട്ടിലെ സ്കൂള്‍ കലാമേളയില്‍ ഗ്രീന്‍ റൂമില്‍ നിന്നും സ്റ്റെജിലേക്ക് പുതപ്പിട്ടു മൂടി പോകുന്ന കുട്ടികളെ പോലെ ഒരു ഷാളില്‍ പൊതിഞ്ഞു വണ്ടിയില്‍ ഇരുത്തി വീട്ടില്‍ നിന്നും ഞങ്ങള്‍ സ്കൂളിലേക്ക് പുറപ്പെട്ടു.


പതിനൊന്നു മണിക്ക് ആണ് ഈവയുടെ പരിപാടി. ഇതുവരെ ഉണ്ടായ ഒരു പാരന്റ്സ് മീറ്റിങ്ങിനു പോലും പോകാതെ ബ്ലാക്ക്‌ ലിസ്റ്റ് ഇല്‍ പേരുള്ള ഞങ്ങള്‍ ആണ് ഓഫിസിലെ തിരക്കും ഒന്‍പതാം മാസത്തിന്റെ അസ്വസ്ഥതകളും മറന്നു ഈവയെ ഒരുക്കി സുന്ദരിയാക്കി സ്കൂളില്‍ പതിവിലും നേരത്തെ എത്തിയിരിക്കുന്നത്. പുറത്ത് സ്റ്റേജ് ഒന്നും കാണാന്‍ ഇല്ല. കുട്ടികള്‍ മാത്രം ക്ഷമയോടെ ഇരിക്കുന്നു. ഈവയെ ഗുഡ് മോര്‍ണിംഗ് പറഞ്ഞു സ്വീകരിച്ചു" ആയ "ഞങ്ങളോട് ഒരു മണിക്ക് വരാന്‍ പറഞ്ഞു. "ങേ..?!!!!!!!!!!!"

പത്ത് മാസം കാത്തിരുന്നു പെറ്റ കുഞ്ഞിനെ കാണാന്‍ അന്ന് കാണിച്ചതിലും വലിയ ആക്രാന്തം ആയിരുന്നു സ്കൂള്‍ ഡേയ് ആവാന്‍. .
അങ്ങിനെ ഉള്ള ഞങ്ങളോട് പോയിട്ട് വരാനോ.. ഇത് നല്ല കൂത്തു. ഹെഡ് മിസ്ട്രെസ്സ് പക്ഷെ അമ്പിനും വില്ലിനും അടുക്കുന്നില്ല. പരെന്റ്സ്‌ ഒക്കെ ആകുമ്പോള്‍ കുട്ടികള്‍ പ്രശ്നം ഉണ്ടാക്കും . നിങ്ങള്ക്ക് സി ഡി തരും . അത് വീട്ടില്‍ ഇരുന്നു കണ്ടോള് എന്ന് പറഞ്ഞു ഞങ്ങളെ ഗെയ്റ്റിനു പുറത്താക്കി. യാത്ര ചെയ്യാന്‍ വയ്യാത്തതിനാല്‍ ഞാന്‍ അവിടെത്തന്നെ ചുറ്റിപറ്റി നിന്നു. സാജിദ് മനസില്ലാ മനസോടെ പരിപാടി കഴിഞ്ഞാല്‍ വിളിക്കെന്നും പറഞ്ഞു ഓഫിസിലേക്കു പോയി.

പരിപാടികള്‍ തുടങ്ങി. സ്കൂളിനു പുറത്തെ ഒരു മരത്ത്തിണ്ണയില്‍ ഡാന്‍സിന്റെ പാട്ടുകള്‍ കേട്ട് ഒറ്റയ്ക്ക് ഇരിക്കുകയാണ് ഞാന്‍ . ഈവയുടെ ഡാന്‍സിന്റെ പാട്ട് മെല്ലെ ഒഴുകി വന്നു. ഒരുപാട് ആഗ്രഹിച്ചു കാത്തിരുന്ന ആ ഡാന്‍സ് മനക്കണ്ണില്‍ കണ്ടു പുറത്തിരിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു. വഴിയെ പോകുന്നവര്‍ കാണാതിരിക്കാന്‍ തൂവാല എടുത്തു കണ്ണ് തുടച്ച്ചെങ്കിലും ഉള്ളില്‍ ഹൃദയം പൊട്ടിപോകുന്നുണ്ടായിരുന്നു.

പാട്ട് കഴിഞ്ഞതും ഫോണ്‍ എടുത്തു സാജിദ് ഇനെ വിളിച്ചു. പക്ഷെ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി ശ്വാസം മുട്ടിയപ്പോള്‍ തേങ്ങലുകള്‍ പുറത്ത് വന്നത് അപ്പുറത്ത് അറിയാതിരിക്കാന്‍ വിഷമിച്ചു ഞാന്‍ വേഗം ഫോണ്‍ വെച്ചു ബാഗില്‍ നിന്നും വെള്ളം എടുത്തു കുടിച്ചു .

അങ്ങിനെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അനിയത്തിയുടെ പ്രസവവും ഈവയുടെ സ്കൂള്‍ ഡേയും എന്റെ മനസില്‍ വലിയ നിരാശകള്‍ ബാക്കിവെച്ചു കൊണ്ട് കടന്നുപോയി. ഇനി എങ്ങിനെ എങ്കിലും ഒന്ന് വീട്ടില്‍ എത്തണം ,എന്റെ പേറും കൂടി ഒന്ന് കഴിയണം. പാക്കിംഗ് ഒക്കെ എന്നെ കഴിഞ്ഞു. പ്രസവത്തിനു വീട്ടില്‍ പോകുന്നു എന്ന് എല്ലാരെയും വിളിച്ചു പറഞ്ഞും കഴിഞ്ഞു.


ടിങ്കു വന്നതിനു ശേഷം നാട്ടില്‍ പോകുമ്പോള്‍ , അവനെ ഒറ്റയ്ക്ക് ഇട്ടു പോകുന്നത് വലിയ ടെന്‍ഷന്‍ ആണ്. ഈവയെ കണ്ടില്ലേല്‍ വരുന്നത് വരെ തുള്ളി വെള്ളം കുടിക്കില്ല അവന്‍. ഇപ്പ്രാവശ്യം ഞങ്ങടെ കൂടെ അവനും വരുന്നുണ്ട്. കുളിച്ചു കുട്ടപ്പന്‍ ആയി ശാപ്പാട് അടിച്ചു ഇതൊന്നും അറിയാതെ മയങ്ങുകയാണ് അവന്‍. . , കേട്ട് മാത്രം പരിചയം ഉള്ള സുജായിക്കാരന്‍ ടിന്കുവിനെ കാത്തിരിക്കുകയാണ് നാട്ടില്‍ ഈവയുടെ സെറ്റ് .. അവസാന വട്ട അടുക്കി പെറുക്കല് കഴിഞ്ഞു പള്ള വീര്‍പ്പിച്ച പെട്ടികള്‍ നിരനിരയായി ചുമരിനോട് ചാരി റെഡി ആയി നില്‍ക്കുന്നു.
ബാക്കി വന്ന പച്ച കറികളും , ഭക്ഷണ സാമഗ്രികളും വാച്ച് മാന്റെ ഭാര്യ വന്നു ഏറ്റുവാങ്ങി. അങ്ങിനെ ഒരു നീണ്ട ഇടവേള മുന്നില്‍ കണ്ടുള്ള യാത്രക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി .


ഇന്ന് രാത്രി തിരിക്കാന്‍ ആണ് പ്ലാന്‍. യാത്രയില്‍ കേള്‍ക്കാന്‍ പാട്ടുകള്‍ പകര്‍ത്താന്‍ ഉള്ള സി ഡി വാങ്ങിക്കാന്‍ പുറത്ത് പോയിരിക്കുകയാണ് സാജിദ്.

പുതുതായ് വന്ന ചെക്കന്‍, അമ്മയായി വളര്‍ന്ന അനിയത്തി കുട്ടി, ഇനിയും വരാന്‍ ഇരിക്കുന്ന കുഞ്ഞികാലുകള്‍ , എഴുതി തീര്‍ക്കാന്‍ ഉള്ള ബാക്കി വെച്ച കഥകള്‍. അങ്ങിനെ ഒരായിരം പുതുമകള്‍ വീട്ടില്‍ ഇരുന്നു കണ്ണും കാലും കാണിച്ചു കൊതിപ്പിക്കുന്നുണ്ട്. പക്ഷെ എനിക്ക് എന്തോ ഇരിപ്പ് ഉറയ്ക്കുന്നില്ല. ഒന്പതുമാസം ചുമന്നു നടന്നപ്പോള്‍ ഇല്ലാത്ത ഒരു പരവേശവും നെഞ്ചി കെട്ടലും .
നാല് ദിവസത്തിന് അപ്പുറത്തേക്ക് പിരിഞ്ഞു നിന്നാല്‍ ഉറക്കം കിട്ടാത്ത ഞാന്‍ എങ്ങിനെയാണ് രണ്ടു മാസം ഒക്കെ ഈ ചെക്കനെ ഇവിടെ ആര്മാധിക്കാന്‍ വിട്ടിട്ടു പോകുക എന്നോര്‍ക്കുമ്പോള്‍ നിക്കണോ പോണോ .. ആകെ കണ്ഫ്യുഷന്‍ !!!!
 —

ആ കുഞ്ഞികാമുകന്‍

എല്‍പി സ്കൂള്‍ വിട്ടു , ബാഗും തലയില്‍ ഏറ്റി ,മലയ്ക്ക് പോകുന്ന സ്വാമിമാരെ പോലെ 
'എന്‍റെ പെണ്ണുങ്ങള്‍ സില്‍സില ..
എന്റെ പെണ്ണുങ്ങള്‍ സില്‍സില.."
എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ജാഥ നയിച്ച്‌ വന്ന എന്റെ ആദ്യ കാമുകന്‍ ,എന്റെ അമ്മായിയുടെ മുന്നില്‍ പെട്ട്..

ഉപ്പ റഷ്യയില്‍ നിന്നും വരുത്തിയിരുന്ന സോവിയറ്റ് യൂണിയന്റെ മിനുസ മുള്ള പേജുകളും, വീട്ടിലെ മുഴുത്തു തുടുത്ത ചക്കപ്പഴവും , കിണറ്റിന്‍ കരയിലെ അമ്ബഴങ്ങയും ഞാന്‍ ഒളിച്ചു കൊണ്ട് കൊടുത്തിരുന്ന എന്റെ ആ ആദ്യ പ്രേമം അങ്ങിനെ വീട്ടില്‍ അറിഞ്ഞു..


അന്നൊക്കെ ബെഡ് ഷീറ്റ് തല വഴി മൂടി ഉറങ്ങുമ്പോള്‍ , അത് ഞാനും അവനും മക്കളും കൊച്ചുമക്കളും അടങ്ങുന്ന വീട് ആക്കി മാറ്റുമായിരുന്നു ഭാവനയില്‍.

ഒരിക്കല്‍ ഉപ്പ ദുബായില്‍ നിന്നും കൊണ്ട് വന്ന മഞ്ഞ നിറം ഉള്ള വലിയ ട്രൌസര്‍ ഇട്ടു വന്ന അവനോട ടീച്ചര്‍ ഇതെന്താടാ എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു..

"ബര്‍മുഡ" ക്ലാസ് മുഴുവന്‍ ചിരിച്ചപ്പോള്‍, അവന്‍ വിഷമിക്കും എന്ന് കരുതി ഞാന്‍ മാത്രം ചിരിച്ചില്ല..
ഉപ്പ വരുന്ന സമയത്ത് ,കൃത്യമായി സ്കൂളില്‍ വരാത്തതിനാല്‍ സ്കൂള്‍ ലീഡര്‍ ആക്കാന്‍ ടീച്ചര്‍ എന്നെ ആയിരുന്നു തിരഞ്ഞെടുത്തത്.. രാജാവിന് സുഖം ഇല്ലേല്‍ പിന്നെ പട്ട മഹിഷിക്ക്‌ തന്നെ സ്ഥാനം..

ഒരിക്കല്‍ വീട്ടിലെ പശുവിനെ ചവുട്ടിക്കാന്‍ കൊണ്ടുപോകുമ്പോള്‍ , ഉപ്പ എന്നെയും കൊണ്ടുപോയി.. അന്ന് ആണ് ആദ്യം ആയി അവന്റെ വീട് ഞാന്‍ കാണുന്നത്.. മരുമകള്‍ ആയി വന്നു കയറാന്‍ ഉള്ള വീട്.. അതിന്റെ മുന്നില്‍ ഒരു കള്ളിത്തുണി എടുത്ത അവന്‍// എന്നെ കണ്ടതും ഓടി ഒളിച്ചു..

ഉപ്പ എന്നേം കൂട്ടി ചോദിക്കാന്‍ വന്നതായിരിക്കും എന്ന് പേടിച്ചു കാണും ആ കുഞ്ഞു കാമുകന്‍..

നാലാം ക്ലാസ് കഴിഞ്ഞതില്‍ പിന്നെ അവനെ ഞാന്‍ കണ്ടിട്ടേ ഇല്ല..
ഒരിക്കല്‍ ഏഴാം ക്ലാസിലെ വെച്ച് ഒരു കുട്ടി പഴയ സ്കൂളിലെ 'ജമീല" തന്നു വിട്ടതാണ് എന്നും പറഞ്ഞു ഒരു കവര്‍ കണ്ടു തന്നു..

മറവികാരി ആയതു കൊണ്ട് ഓര്മ വരാത്തതാകും എന്ന് കരുതി ആ എഴുത്ത് വായിക്കുമ്പോള്‍.. , എഴുത്ത് എന്തായിരുന്നു എന്ന് ഓര്‍മയില്ല.. പക്ഷെ ആ കവറില്‍ ഒരു കുഞ്ഞു മുടിപ്പിന്‍ ഉണ്ടായിരുന്നു .. നീലയും പച്ചയും ഇടകലര്‍ന്ന ബട്ടര്‍ ഫ്ലൈ പോലെ ഒന്ന്..



ഞങ്ങളുടെ ക്ലാസില്‍ ജമീല ഇലായിരുന്നു.. പിന്നീട് കൂട്ടുകാരികളോട് ചോദിച്ചു ഞാന്‍ ഉറപ്പു വരുത്തി.. അപ്പോള്‍ പിന്നെ ആരായിരിക്കും ഈ ഗിഫ്റ്റ് കൊടുത്തയച്ചത്‌....

വര്‍ഷങ്ങള്‍ കഴിഞ്ഞു ടൈറ്റാനിക് കണ്ടപ്പോള്‍ , അതെ ക്ലിപ്പ് നായികയുടെ തലയില്‍..,..
ഇന്നിപ്പോ അവന്‍റെ അനിയനെ കണ്ടു ഇവിടെ.. അവനും ഉണ്ട് ഇവിടെ.. ഒളിച്ചിരിക്കുകയാണ് എങ്കിലും എന്നെ കുറിച്ച് പറയാറ ഉണ്ടത്രേ വീട്ടില്‍..

ആദ്യ പ്രണയം ആരും അങ്ങിനെ ഒന്നും മറക്കില്ലല്ലോ..
അവനെ കയ്യില്‍ കിട്ടട്ടെ.. ആ ക്ലിപ്പ് ഇന്‍റെ ഉടമസ്ഥന്റെ കാര്യത്തില്‍ ഒരു തീരുമാനം ആക്കണം.. അവന്‍റെ കാര്യത്തിലും..

പിച്ചി ചീന്തിയ കടലാസ് കൊക്കുകള്‍ ഇനി പറക്കുമോ...??

ഇന്നലെ വൈകീട്ട് കൂട്ടുകാരോടൊപ്പം കളിയ്ക്കാന്‍ പോയ ഈവ ലേശം വൈകിയാണ് തിരിച്ചു വന്നത്.. 

വൃദ്ധ ദമ്പതികള്‍ മാത്രം താമസിക്കുന്ന ഈ ഫ്ലാറ്റില്‍ അവളുടെ സമപ്രായക്കാര്‍ ആരും തന്നെ ഇല്ല. പാവം കുട്ടി..
നാട്ടില്‍ പോയി തിരിച്ചു വന്നശേഷം രാവും പകലും കാര്‍ട്ടൂണ്‍ തന്നെ..ഒരു ന്യൂസ്‌ കാണാന്‍ പോലും ഞങ്ങള്‍ക്ക് ചാന്‍സ് തരുന്നില്ല..

ഇങ്ങനെ കാര്‍ട്ടൂണ്‍ കണ്ടോണ്ടു ഇരുന്നാല്‍ കണ്ണ് പോട്ടിപോകും എന്ന് അവളെ വഴക്ക് പറഞ്ഞപോള്‍ അവള്‍ പറഞ്ഞു"ഈവയ്ക്ക് കളിക്കുന്നതാണ് ഇഷ്ട്ടം മമ്മി.. പക്ഷെ ഇവിടെ ആരും ഇല്ലല്ലോ.. കുഞ്ഞാവാ ഉള്ളതുകൊണ്ട് മമ്മിക്കും പറ്റില്ലല്ലോ കളിക്കാന്‍ വരാന്‍ ."എന്ന്.. രണ്ടു ദിവസം മുന്പ് ടീ വി യുടെ ചാര്‍ജ് തീര്‍ന്നിട്ടും അത് റീചാര്‍ജ് ചെയ്യാതിരുന്നത് അവള്‍ മറ്റെന്തിലെങ്കിലും ശ്രദ്ധ തിരിക്കട്ടെ എന്ന് കരുതിയാണ്.. "എത്ര ദിവസായി ഡോറമോന്‍ കണ്ടിട്ട്.. ഈ മമ്മിയുടെ പണിയാണ്..ടി വി യും ഇല്ല.." രാവിലെ എണീറ്റ കുട്ടി കരയാന്‍ തുടങ്ങി.

ചിത്രം വരയ്ക്കാം. നിറം കൊടുക്കാം,പിന്നെ ഒറ്റയ്ക്ക് കളിക്കാവുന്ന കളികള്‍ ഉണ്ടല്ലോ.. ഈവയ്ക്ക് മമ്മി ഒരു 'കൂട്ടപ്പെര' ഉണ്ടാക്കിത്തരാം.. മമ്മി ഒക്കെ ചെരുതായപ്പോള്‍ നല്ല ഭംഗിയുള്ള കൂട്ടപ്പെര ഉണ്ടാക്കി ഒറ്റയ്ക്ക് ചോറും കൂട്ടാനും വെച്ച് കളിച്ചിരുന്നു എന്ന് പറഞ്ഞു അവളെ ഞാന്‍ ആശ്വസിപ്പിച്ചു..

വാച്ച് മാനും ഭാര്യയുംഞങ്ങള്‍ താമസിക്കുന്നതിന്റെ മുകളില്‍ ആണ് താമസം. എമില്‍ വന്നതില്‍ പിന്നെ എനിക്കൊരു കൈ സഹായത്തിനു ആ ചേച്ചിയാണ് വരാറ്.അവരുടെ മകന്‍ ശങ്കരുമായി ഈവ ഇടയ്ക്കു കളിക്കാന്‍ പോകാറുണ്ട്.. സ്കൂള്‍ അടച്ചതില്‍ പിന്നെ ,നാട്ടില്‍ നിന്നും രണ്ടു കുട്ടികള്‍ കൂടി അവിടെ വിരുന്നു വന്നിട്ടുണ്ട്.. പോരാത്തതിന് അടുത്തുള്ള വീട്ടില്‍ വിരിഞ്ഞിറങ്ങിയ നായ്കുഞ്ഞുങ്ങളില്‍ ഒന്നിനെ ശങ്കര്‍ സ്വന്തമാക്കിയിട്ടും ഉണ്ട്.. എല്ലാരും കൂടി ടെറസില്‍ ഓടി കളിക്കുന്ന ശബ്ദം ഇങ്ങോട്ട് കേള്‍ക്കാം..അവരുടെ കൂടെ പോയി കളിചോട്ടെ എന്നായി ഈവ..

റോഡില്‍ കളിക്കുന്നത് സേഫ് അല്ല.. ടെറസില്‍ ആണേല്‍ ചുട്ടുപൊള്ളുന്ന വെയിലും..അത് കൊണ്ടാണ് ,ചേച്ചിയെ കണ്ടപ്പോള്‍ അക്കാ ഈവ കയറു പൊട്ടിക്കുന്നു.. അവിടെ ഉള്ള കുട്ടികളോട് ഇവിടെ വന്നു കളിക്കാന്‍ പറയുമോ..എന്ന് ഞാന്‍ ആവശ്യ പെട്ടത്.. ബാല്‍കണി യുടെ ഒരു ഒഴിഞ്ഞ മൂലയില്‍ അവര്‍ക്കൊരു കൂട്ട പ്പേര ഞാന്‍ സെറ്റ് ചെയ്തു കൊടുക്കുകയും ചെയ്തു..

ഒരുവലിയ പാട്ടയില്‍ വെള്ളം നിറച്ചു മതിലിനു അപ്പുറത്ത് വെച്ച് കിണര്‍ ആക്കിയ ശേഷം ഒരു ചിരട്ട എടുത്തു കയറു കെട്ടി വെള്ളം കോരുന്ന ബക്കറ്റ് ആക്കി ഈ കളിയുടെ അനന്ത സാധ്യതകളെ ഞാന്‍ അവര്‍ക്ക് പരിചയപ്പെടുത്തി.. അമ്മയും വീടും , തൊഴുത്തും, പലചരക്ക് ഷോപ്പും കൂട്ടിനു ഒരു കുഞ്ഞു പട്ടികുട്ടിയും. കളികഴിഞ്ഞപോലെക്കും വീട് ഒരു യുദ്ധക്കളം ആയി മാറി എങ്കിലും , എന്റെ കുട്ടിക്കാലം അവരിലൂടെ പുനര്നിര്‍മിച്ചതിന്റെ സന്തോഷത്തില്‍ ആയിരുന്നു ഞാന്‍..

വൈകീട്ട് പുറത്ത് കളിക്കാന്‍ കുഞ്ഞാവിയേം കൊണ്ട് ഞാനും പോയിരുന്നു കൂടെ. ശില്‍പയും അവളും കൂടി കന്നഡ യില്‍ സംസാരിക്കുന്നത് കേട്ടിരിക്കാന്‍ നല്ല രസം ആണ്.. പഠിക്കാന്‍ മണ്ടി ആണെങ്കിലും നാലാം വയസില്‍ നാല് ഭാഷ മനോഹരമായി കൈകാര്യം ചെയ്യുന്ന ഈവ എനിക്ക് വലിയ അത്ഭുതം ആണ്..മോന്‍ കരഞ്ഞു ബഹളം വെച്ചപ്പോള്‍ ഞാന്‍ വേഗം ഇങ്ങു കയറി പോന്നു..
സന്ധ്യ മയങ്ങിയിട്ടും അവളെ കാണാഞ്ഞപ്പോള്‍ ,പുറത്തേക്കു നോക്കി ഈവാ എന്ന് ഒറ്റ വിളിയെ വിളിച്ചുള്ളൂ.. എന്താ മമ്മീ എന്ന് വിളികെട്ടുകൊണ്ട് ഞൊടിയിടയില്‍ അവള്‍ ഓടി വന്നു..

കളി ഒക്കെ എപ്പോളാ നിര്‍ത്തിയിരിക്കുന്നു.. ശില്പ ഒക്കെ പോയില്ലേ.. പിന്നെ നിനക്ക് എന്താ അവിടെ പണി.. ഒറ്റയ്ക്ക് അവിടെ പോയി ഇരിക്കരുതെന്നു നിന്നോട് ഞാന്‍ പറഞ്ഞതല്ലേ.. ഈവാ... ഞാന്‍ ദേഷ്യപെട്ടു..
"പക്ഷെ മമ്മി അവിടെ ആന്റി ഉണ്ടല്ലോ.. ആന്റി എനിക്ക് ദോശ തന്നു..ഞാന്‍ അത് കഴിക്കുകയായിരുന്നു..ആന്റി എനിക്ക് മൂന്നു ദോശ തന്നു.. ഇനി ഇന്ന് ഭക്ഷണം കഴിക്കില്ലാട്ടോ മമ്മി.. സത്യം മമ്മി.. ഈവ ടിവി ഒന്നും കണ്ടില്ല..ശങ്കര്‍ ആണ് കണ്ടത്.." ഈ കുഞ്ഞിനു എന്നെ എന്തൊരു പേടിയാണ്.. ഞാന്‍ കരുതി..

"പിന്നെ മമ്മി.. അവര്‍ എന്നെ "അപ്പിയില്‍ "ഒന്നും തൊട്ടില്ല.. സത്യം.. "
അവസാനത്തെ വാചകം.. അവള്‍ അങ്ങിനെ എടുത്തു പറയാന്‍ കാരണം ഉണ്ട്..

കഴിഞ്ഞ ആഴ്ച ..
നാട്ടില്‍ നിന്നും വെക്കേഷന്‍ ആയതു കൊണ്ട് ഈവയുടെ കസിന്‍സ് വന്നിരുന്നു.. ഇവിടെ ഉള്ള കസിന്‍സും ഞങ്ങളും ഒക്കെ കൂടെ ഒരുമിച്ചുആയിരുന്നു രണ്ടു ദിവസം.

വലിയ പ്രായ വെത്യാസം ഇല്ലാത്ത അഞ്ചു പെണ്‍കുട്ടികള്‍.., എല്ലാര്‍ക്കും ഒപ്പം കിടക്കണം... ഡൈനിങ്ങ്‌ ഹാളില്‍ ബെഡ് നിരത്തി എല്ലാരെയും പിടിച്ചു കിടത്തി.. കുഞ്ഞാവി തീരെ ചെറുത്‌ ആയതു കൊണ്ട് ഞാന്‍ ബെഡ് റൂമില്‍ ആണ് കിടക്കുന്നത്.. ഈവയും എന്റെ കൂടെ.. കുഞ്ഞിനെ ഉറക്കിയ ശേഷം ഈവയെ വിളിക്കാന്‍ ചെന്നതാണ് ഞാന്‍..

വലിയ ലൈറ്റ് ഒക്കെ ഓഫ്‌ ആക്കിയ ശേഷം , കുട്ടികളും മുതിര്‍ന്നവരും കൂടെ എന്തോ വലിയ ചര്‍ച്ച നടക്കുകയാണ് അവിടെ..

നാട്ടില്‍ നിന്നും വന്ന അക്കിച്ചു വിന്റെ ഫ്ലാറ്റിലെ ഒരു കുട്ടിയെ ലിഫ്റ്റ്‌ ഇല വെച്ച് ഒരു പയ്യന്‍ കടന്നു പിടിച്ചുപോലും..കുട്ടി അത് വീട്ടില്‍ പറയാതെ കൂട്ടുകാരിയോട് പറഞ്ഞു അങ്ങിനെ വീട്ടില്‍ അറിഞ്ഞു.. വലിയ ഗുലുമാല്‍ ഒക്കെ ആയിട്ടുണ്ടത്രേ..ഇങ്ങിനെ ഉള്ള അവസരങ്ങളില്‍ എങ്ങിന സൂക്ഷിക്കണം എന്നതാണ് ചര്‍ച്ച.


പത്ത് വയസുകാരി മുതല്‍ നാലര വയസുകാരി വരെ ഉള്ള കുട്ടികള്‍ ആണ്.. എങ്ങിനെ സൂക്ഷിക്കാന്‍ ആണ് ഇവരോട് പറയുക.. മുതിര്‍ന്നവര്‍ അങ്കലാപ്പില്‍ ആണ്.. ഈയിടെ കണ്ട ഒരു യൂ ട്യൂബ് വീഡിയോ യില്‍ ഒരു ഡോക്ടര്‍ പറയുന്നത് മാതാപിതാക്കള്‍ അല്ലാതെ ആരും നമ്മുടെ മൂന്നു ശരീര ഭാഗങ്ങളില്‍ തൊടരുത് എന്നാണു..
ചെസ്റ്റ്, ഡൌണ്‍,പിന്നെ ബാക്ക് . പിന്നെ ഡോക്ടര്‍ക്ക് പരെന്റ്സ്‌ ഇന്റെ മുന്നില്‍ വെച്ച് ടച്ച്‌ ചെയ്യാം.. ഇതെല്ലാതെ വേറെ ആര് ടച്ച്‌ ചെയ്താലും ഉറക്കെ സ്ക്രീം ചെയ്യണം എന്നാണു അവര്‍ പറഞ്ഞു കൊടുക്കുന്നത്.. നമ്മള്‍ എപ്പോളും അലേര്‍ട്ട് ആയി ഇരിക്കണം..

അപ്പോള്‍ ടീച്ചറോ...?
ടീച്ചര്‍ എന്തിനാ നമ്മളെ ടച്ച്‌ ചെയ്യുന്നത്..
ചെയ്യുമല്ലോ.. ഇഷ്ട്ടം ഉള്ള കുട്ടികളെ ടീച്ചര്‍ കേട്ടിപിടിക്കുമല്ലോ.. തോളില്‍ കയ്യിടുമല്ലോ..

ടീച്ചര്‍ .... രണ്ടാഴ്ച മുന്പ് വീട്ടില്‍ പോയപ്പോള്‍ ഇതായിരുന്നു സംസാര വിഷയം.. ഞങ്ങള്‍ ഒക്കെ അറിയുന്ന വീടിനു അടുത്തുള്ള ഒരു അറബി അദ്ധ്യാപകന്‍ എല്‍ പി സ്കൂള്‍ കുട്ടികളെ പീടിപ്പിച്ചതിനു അറസ്റ്റില്‍ ആയി എന്നും.. സ്ഥലം എം എല്‍ എ ഇടപെട്ടു അറസ്റ്റ് ഒഴിവാക്കി അയാള്‍ രക്ഷപെട്ടു നാട് വിട്ടു പോയെന്നും..

ടീച്ചര്‍ ഷേക്ക്‌ ഹാന്‍ഡ്‌ ഒക്കെ തന്നാല്‍ മതി.. ബാക്കി ഒന്നും വേണ്ട..
ലിഫ്റ്റ്‌ ഇല ഒറ്റയ്ക്ക് കയറരുത്.. പരിചയം ഉള്ള ആരും ഇല്ലേല്‍ ,വേറെ അപരിചിതര്‍ കൂടെ കയറിയാല്‍ ഒന്നുകില്‍ സ്റ്റെപ് യൂസ് ചെയ്യുക..പക്ഷെ എട്ടാം നിലയിലേക്ക് സ്റ്റെപ്പ് കുറച്ചു പാടാണ്..
ഓക്കേ അതിനും വഴിയുണ്ട്.. ലിഫ്റ്റ്‌ ഇല കയറി എല്ലാ ബട്ടനും ഞെക്കി വിടുക.. ഓരോ നിലയിലും ലിഫ്റ്റ്‌ നില്‍ക്കും ഓപ്പണ്‍ ആകും.. എന്തെങ്കിലും പന്തി കേടു ഉണ്ടല് അവിടെ ഇറങ്ങാലോ..

അപരിചിതര്‍ ആയ ആളുകളോട് ചിരിക്കരുത്.. ധൈര്യ വതിയായി അലേര്‍ട്ട് ആയി ഒന്നും ശ്രദ്ധിക്കാതെ പോലെ നിക്കുക.. ആരെങ്കിലും ടച്ച്‌ ചെയ്യുകയോ മോശം കാണിക്കുകയോ ചെയ്താല്‍ ഉടനെ ഉറക്കെ സ്ക്രീം ചെയ്യുക..

എനിക്ക് ഉറക്കം വരുന്നുണ്ട്..എല്ലാം ശ്രദ്ധിച്ചു കെട്ടു ഇരിക്കുന്ന ഈവയെ ഞാന്‍ ഉറങ്ങാന്‍ വിളിച്ചു.. മമ്മി 'ശാലുമ്മ ' പറയുന്നത് കെട്ടു കഴിഞ്ഞു പോകാം മമ്മി..എന്ന് അവള്‍ പറയുന്നത് കേട്ടപ്പോള്‍ , ഈ കുഞ്ഞു കുരുന്നിനോദ് വരെ ഇങ്ങനെ പറയേണ്ടി വന്ന നമ്മുടെ സാമൂഹിക അവസ്ഥ ഓര്‍ത്തു ഞാന്‍... ഒരു അഞ്ചു വയസു കാരിക്ക് ഇതൊക്കെ കേട്ടാല്‍ എന്ത് മനസിലാകനാണ്..

സ്ക്രീം ചെയ്യണം, പക്ഷെ ആരെങ്കിലും അത് കേള്‍ക്കും എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം.. അല്ലാതെ സ്ക്രീം ചെയ്‌താല്‍ അവര്‍ കുട്ടികളുടെ വായ പൊത്തി പിടിക്കും.. അത് കൂടുതല്‍ അപകടം ക്ഷണിച്ചു വരുത്തും..

സ്ക്രീം ചെയ്തോളു പക്ഷെ ആരെങ്കിലും കേള്‍ക്കും എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം എന്ന് ഞാനും അവരോടു പറഞ്ഞു..
കൂടാതെ ആരെങ്കിലും നമ്മളെ മോശം രീതിയില്‍ ടച്ച്‌ ചെയ്‌താല്‍ , അത് വീട്ടില്‍ വന്നു പറയുക.. ആകുട്ടിയെ പോലെ ഒളിപ്പിച്ചു വെക്കരുത്.. തൊടുന്ന ആള്‍ ആണ് ചീത്ത.. തോട്ടാല്‍ നമുക്ക് ഒന്നും പറ്റില്ല.. അയാളുടെ കയ്യിലെ അണുക്കള്‍ നമ്മുടെ മേല്‍ ആകും എന്നതല്ലാതെ.. അതിനു വീട്ടില്‍ എത്തി നന്നായി സോപ്പ് ഇട്ടു കുളിക്കുക..അല്ലാതെ ഒരിക്കലും പേടിക്കരുത്എന്നൊക്കെ പറഞ്ഞു കൊടുത്തു ഞാനും


ഞങ്ങള്‍ താമസിക്കുന്ന നാല് നില ഫ്ലാറ്റില്‍ ലിഫ്റ്റ്‌ ഉണ്ടായിരുന്നില്ല..അതിന്റെ ഒരു ആശ്വാസം ഈവയുടെ മുഖത്ത് ഉണ്ടായിരന്നു.. ലിഫ്റ്റ്‌ മാത്രം അല്ല.. മുകളില്‍ പട്ടികുട്ടിയുമായി നടക്കാന്‍ പോകുമ്പോള്‍ മല്ലു അണ്ണന്‍ (വാച്ച് മാന്‍ ) ഒക്കെ സൂക്ഷിക്കണം എന്ന് അവളോട്‌ ഞാന്‍ പിന്നീട് പറഞ്ഞു..

ഇതൊക്കെ ഓര്‍മയില്‍ വെച്ചാണ് കുട്ടി ഇപ്പോള്‍ ഇങ്ങനെ എടുത്തു അപ്പിയില്‍ ആരും തൊട്ടില്ല മമ്മി എന്ന് പറഞ്ഞിരിക്കുന്നത്..
പാവം കുട്ടികള്‍ ,നമ്മള്‍ ഒക്കെ എത്ര കാടും മലയും താണ്ടി നടന്നിരിക്കുന്നു.. ഒരു പേടിയും ഇല്ലാതെ..

അന്നും ഉണ്ടായിരുന്നു ഇത്തരം ആളുകള്‍. , വീട്ടില്‍ മൂത്ത മകള്‍ ആയതു കൊണ്ട് ഉമ്മ എത്ര പ്രാവശ്യം എന്നെ ഉപ്പയുടെ അടുത്ത് ആക്കി സ്വന്തം വീട്ടിലേക്കു പോയിരിക്കുന്നു.. ഭാഗ്യം അന്നൊന്നും ഒന്നും സംഭാവിക്കാഞ്ഞത്.. അഭ്യന്തര കലാപം പൊട്ടി പുറപ്പെടുമ്പോള്‍ അന്നൊക്കെ എന്നെ ഒറ്റയ്കാക്കി പോകുന്നതില്‍ സന്തോഷം ആയിരുന്നു.. ഉപ്പയുടെ കൂടെ പിന്നെ നാട് ചുറ്റല്‍ ആണ്.. പക്ഷെ ഈയിടെ അതൊക്കെ ആലോചിക്കുമ്പോള്‍ പേടിയാണ് അന്നെന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍.. ,..
ഒരിക്കല്‍ ഉമ്മയോട് പണ്ട് ഉമ്മ കാണിച്ച ശ്രദ്ധ ഇല്ലായ്മ ഞാനും അനിയത്തിയും , പീഡന വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഉമ്മയോട് ചോദിച്ചതുമാണ്..

പലജാതി ചിന്തകളുമായാണ്‌ ഇന്നലെ ഉറങ്ങാന്‍ കിടന്നത്..
രാവിലെ ഞാന്‍ ഇട്ളിക്ക് തട്ടില്‍ മാവ് ഒഴികുംപോള്‍ ആണ് നടക്കാന്‍ പോയ സാജിദ് വന്നു കയറിയത്..
കയ്യില്‍ പത്രവും ഉണ്ട്..
വീണ്ടും ഒരു കുഞ്ഞിനെ..അത്രയേ പറഞ്ഞുള്ളൂ. ഇഡലി പാത്രം അടച്ചു സ്റ്റോ വില്‍ വെച്ച ശേഷം ഞാന്‍ ആ പത്ര വാര്‍ത്ത നിറഞ്ഞ കണ്ണുകള്‍കൊണ്ട് വായിച്ചു..

അങ്ങ് ദൂരെ ഡല്‍ഹിയില്‍ ആരും കാണാതെ മൂന്നു ദിവസം വേദന തിന്നു കിടന്ന ആ അഞ്ചു വയസുകാരി, അവളുടെ ഉള്ളില്‍ കുറച്ചു മെഴുകു തിരികളും പിന്നെ ഒരു ഹെയര്‍ ഓയില്‍ കുപ്പിയും..

ഇനിയും ഉറക്കം ഉണരാത്ത എന്റെ പൊന്നുമോളെ കെട്ടിപിടിച്ചു കുറച്ചു നേരം പോയി കിടന്നു.. എന്നെ കാണാഞ്ഞു വെള്ളം വറ്റിയ ഇഡലി കുക്കറിന്റെ വിസില്‍ ,അകലങ്ങളില്‍ ഉള്ള ആ അഞ്ചു വയസു കാരിയെ ഓര്‍മിപ്പിച്ചു.., ആരെങ്കിലും ഇപ്പോള്‍ അടുത്തു വരുമെന്ന്‍ ഓര്‍ത്തു നെര്‍ത്ത് നേര്‍ത്ത് പോകുന്ന ഒരു തേങ്ങല്‍ പോലെ ആ വിസില്‍ ആരെയോ കാത്ത് അങ്ങിനെ... ശ്വാസം നിലയ്ക്കും വരെ കരഞ്ഞുകൊണ്ടെ ഇരുന്നു..

കുഞ്ഞിക്കിളിയും പരുന്തച്ചനും..

പണ്ട് എട്ടു വര്‍ഷങ്ങള്‍ക്കപുറത്ത്, വിവാഹം ഉറപ്പിച്ച ശേഷം ചെക്കന്‍ തിരിച്ചുപോകുന്നതിന്റെ തലേന്ന്.. ഞങ്ങള്‍ ഒന്ന് മുങ്ങി.. മുങ്ങി എന്നൊന്നും പറയുമ്പോള്‍ തെറ്റിദ്ധരിക്കണ്ട.. നമ്മുടെ നാടല്ലെ.. 
ചെമ്മീന്‍ മുങ്ങിയാല്‍ എത്രത്തോളം. !!!!!!

കാര്‍ വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡില്‍ ,പണ്ട് കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് ചിത്രീകരിക്കാന്‍ പുക നിറച്ചു കോടമഞ്ഞ്‌ ഉണ്ടാക്കി ഷൂട്ട്‌ ചെയ്ത ഒരു താഴ്‌വാരം ഇല്ലേ , അവിടെ സൈഡ് ആക്കി.. ഒരു വശത്ത് ഏതോ ജന്മിയുടെ അഞ്ഞൂര്‍ ഏക്കര്‍ റബ്ബര്‍ തോട്ടം.. ഒന്ന് നടന്നു വരാം എന്ന് വെച്ചപ്പോള്‍.. വെള്ളം അടിച്ചു പൂസായ ഒരു പാമ്പിനെ കണ്ടു പേടിച്ചു ഞങ്ങള്‍ ഡീസന്റ് ആയി തിരിച്ചു കാറില്‍ കേറി മാനം നോക്കി ഇരുന്നു.. പോകുന്നതിന്റെ ആദിയില്‍ രണ്ടാള്‍ക്കും ഒന്നും മിണ്ടാന്‍ കിട്ടുന്നില്ല..ആകെ ബോറ് സിറ്റുവേഷന്‍..

ദൂരെ ആകാശത്ത് രണ്ടു കിളികള്‍ .. ഒരു പരുന്തും താഴെ വേറെ ഏതോ കിളിയും.. സന്ദര്‍ഭം ഒന്ന് കൊഴുപ്പികാം എന്ന് കരുതി ഞാന്‍ എന്‍റെ ഭാവന പുറത്തെടുത്തു.. അന്നേ(നുണ) കഥാ കാരി ആണല്ലോ.. അപ്പിയറന്‍സ് വെച്ച് സാജിദ് ഇനെ പരുന്തച്ചനും എന്നെ കുഞ്ഞിക്കിളിയും ആക്കി ,നല്ല റൊമാന്റിക് രാഗത്തില്‍ ഒരു കഥ അങ്ങ് കാച്ചി..

പിന്നെ കൊറേ കാലം അതായിരുന്നു പേര്..പരുന്തച്ചനും കുഞ്ഞികിളിയും (കുഞ്ഞികിളി ആകാന്‍ പറ്റിയ ഒരു ഊത്ത സാധനം..) ഇതിപ്പോ പറയാന്‍ കാരണം..:

ആ കാണുന്ന സോപ്പ് പെട്ടി കുത്തനെ നിര്ത്തിയപോലുള്ള ബില്ടിങ്ങിലേക്ക് എന്‍റെ വീട്ടില്‍ നിന്നും പതിനേഴര കിലോമീറ്റര്‍ ദൂരം ഉണ്ട്.. യെശ്വന്തപുരം റെയില്‍വേ സ്റ്റേഷന് അടുത്താണ് അത്.. എന്‍റെ കാഴ്ചയുടെ ഒരറ്റം മാര്‍ക്ക്‌ ചെയ്യാന്‍ വേണ്ടി ഞാന്‍ പണിത വരമ്പ് ഒന്നും അല്ലെങ്കിലും ഇപ്പോള്‍ അതിനെ കുറിച്ച് പറഞ്ഞത്..എന്‍റെ ആകാശം എത്ര വിശാലം ആണെന്ന് കാണിക്കാന്‍ ആണ് . ആ എന്നോടാ കളി..

ഈ കുഞ്ഞിക്കിളി ഇനിയും പറക്കും..ഈ പരുന്തച്ചന്‍ കാവല്‍ ഉള്ളോളം കാലം.. (ചുമ്മാ പരുന്തച്ചനെ ഒന്ന് സോപിംഗ്, വിവാഹ വാര്‍ഷികം ഇങ്ങടുക്കാറായെ..

മനുഷ്യ സ്നേഹം പ്രസഗിക്കുന്ന മഹതി..


ഇന്നലെ എണീറ്റത് കൊണ്ടാവണം ഞാന്‍ ഇന്നും നേരത്തെ ഉണര്‍ന്നു.. മോന്‍ നല്ല ഉറക്കം ആയതു കൊണ്ട് വെറുതെ ടെറസില്‍ പോയി യോഗ ചെയ്യാം എന്ന് കരുതി.. മഴക്കാറിനെ കാറ്റ് ആട്ടിതെളിച്ച് നഗരത്തിന്‍റെ പുറത്തേക്കു കൊണ്ട് പോകുന്നുണ്ട് .. മഴ പെയ്താല്‍ പിന്നെ ആകെ ചളിപിളി ആണ് നഗരം, രാവിലത്തെ ഡെലിവറി ഒക്കെ ലെറ്റ്‌ ആകും. കസ്ടമെര്സ് എന്നെ ആണ് വിളിക്കുക....

കാര്‍ മേഘത്തിന്റെ കുളിര്‍മ ,അത് മതിയല്ലോ നമുക്ക്..മഴ ഇല്ലാത്തത് തന്നെ നല്ലത്..വെള്ളത്തിനു കാവേരിയും, ബോര്‍ വെല്ലും ഉണ്ട്.. താമസിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ഇതുവരെ ഒരിക്കലും വെള്ളം നിന്നിട്ടില്ല.. ഇടയ്ക്ക് ടാങ്ക് ക്ലീന്‍ ചെയ്യുമ്പോള്‍, വാച്ച് മാന്‍ രാവിലെ തന്നെ വിവരം തരും..വെള്ളം പിടിച്ചു വെക്കും..

ഫ്രഷ്‌ സൂര്യനെ കണ്ടു , കയ്യോടെ രണ്ടു വിറ്റാമിനും മേടിച്ചിട്ടുപോകാം എന്ന് കരുതി , പരിസര നിരീക്ഷണം നടത്തി അങ്ങിനെ നില്‍ക്കുകയാണ് ഞാന്‍..,..

വീടിനു മുന്നിലെ റോഡു വളവു തിരിയുന്ന അവിടെ, കുറച്ചു പാഴ് സ്ഥലം ഉണ്ട്.. സ്വന്ത് മല്ലാത്ത ആ സ്ഥലത്ത് ഒരുപാട് കുടുംബങ്ങള്‍ നാല് ചുമരുകള്‍ക്ക് മുകളില്‍ ഷീറ്റ് ഇട്ടു ,വീടുണ്ടാക്കിയിട്ടുണ്ട്..


ഗ്യാസ് വില എത്ര ഉയര്‍ന്നാലും ,തെല്ലുപോലും കൂസാത്തവര്‍...
നാടന്‍ മുട്ടയുടെ ഗുണം നോക്കാതെ, മൂന്നു രൂപ ലാഭത്തിനു വേണ്ടി മാത്രം , ഇട്ടാവട്ടത്തില്‍ കോഴിയെ വളര്‍ത്തുന്നവര്‍..,..
പവര്‍ കട്ടോ , ലോഡ് ഷെഡിങ്ങോ ഇതുവരെ അറിയാത്തവര്‍....,..
പ്രഭാത കൃത്യങ്ങള്‍ക്ക് നാണവും മാനവും വേണ്ടാത്തവര്‍,..
ധീരര്‍..,..

വീടിനുള്ളില്‍ സ്ഥലം ഇല്ലാത്തത് കൊണ്ടോ അതോ ഇനി ചൂട് ആയതു കൊണ്ടോ അറിയില്ല.. കട്ടിലുകള്‍ പുറത്തിട്ടു തലവഴി പുതപ്പു മൂടി രണ്ടുപേര്‍ ഉറങ്ങുന്നുണ്ട്. അതൊക്കെ അവര്‍ക്ക് ശീലം ആണ്.. വീട്ടിലെ പുരുഷന്മാര്‍ പുറത്ത് കിടക്കും, സ്ത്രീകളും മക്കളും അകത്തും..

തെല്ലു കഴിഞ്ഞതും ഒരാള്‍ ഉണര്‍ന്നു..ഒരു സ്ത്രീ..എനിക്കെന്തോ തോന്നി.. ഏയ്‌ ആ പെണ്ണുമ്പിള്ള പുറത്ത് കിടക്കണ്ടാരുന്നു..ശേഷം അവര്‍ വിരിപ്പ് മാറ്റി തലയിണയും മറ്റും അടുക്കി പെറുക്കുകയാണ്..ബെഡിനു പകരം തകര ഷീറ്റും , പ്ലൈ വുഡ് കഷ്ണവും ,..

എന്‍റെ വീട്ടില്‍ ട്യൂറോഫ്ലെക്സ് ഇന്‍റെ ഒരു നല്ല ബെഡ് ഉണ്ടായിരുന്നു , പണ്ട് ഞങ്ങള്‍ മാത്രം ഉള്ള സമയത്ത് ഉപയോഗിച്ചിരുന്നത്..മക്കള്‍ വന്നപ്പോള്‍ കട്ടില്‍ വലുതായി.. ആ ബെഡ് ഒരു അധിക പറ്റായി.. ഇവര്‍ക്ക് കൊടുത്താലോ എന്നാലോചിച്ചതാണ്.. അല്ലേല്‍ വേണ്ട അവര്‍ ആ നല്ല ബെഡ് മണ്ണിലും ചളിയിലും ഇട്ടു നായിക്കോലം ആക്കുന്നത് കണ്ടു പിന്നീട് ഞാന്‍ തന്നെ വിഷമിക്കേണ്ടി വരും..അങ്ങിനെ ആണ് നാത്തൂന് കൊടുത്തു വിട്ടത്...ഇടയ്ക്ക് വിരുന്നുകാര്‍ വരുമ്പോള്‍ അവര്‍ക്ക് ഉപയോഗിക്കാലോ..

ജീവനുള്ള ശരീരത്തേക്കാള്‍, കരുതല്‍ കിട്ടുന്ന ജീവന്‍ ഇല്ലാത്ത ആ ആറടി ബെഡായി ജനിക്കാനും വേണം ഭാഗ്യം...
ആ സുജായി ബെഡിനെ പൊടി പറ്റാന്‍ വിട്ടില്ല എന്ന ആശ്വാസത്തില്‍ നാളെ ഞാന്‍ ആറടി മണ്ണില്‍ പുതഞ്ഞു തണുപ്പും ചൂടും അറിയാതെ സുഖമായി ഉറങ്ങും..ഉറപ്പ്..

പെണ്ണ് വെറും പെണ്ണ്


ഇരുപതു നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും
ജനന തടത്തിലൊരു പൊത്തിൽ
അടയിരിക്കുകയാന്നൊരു വസന്തം

ശീതീകരിച്ച ചുമരുകൾക്കുള്ളിൽ വച്ച്
ചിലപ്പോൾ ഒരു മൂല്ലവള്ളി
ആ ചുവന്ന വിത്തിൽ നിന്നും തളിരിടും
വളര്ന്നു പടരും , ഇതളിതളായ് വിടരും
പുലരിക്കു വെണ്മയും കാറ്റിനു സുഗന്ധവും
രാവിനു പ്രാണനും നല്കണം ..

കശാപ്പു കാരന്റെ അറവു കത്തിക്ക് മുന്നില്
നിലവിളിക്കരുത് ....ശബ്ധമുയർത്തരുത്‌

ഒടുവിൽ ഉറുമ്പുകളുടെ ഊഴം വരും ...
കണ്ണുകളിൽ കൊമ്പു കളാഴ്ത്തി കാമനയുടെ
കുംഭ വിറപ്പിച്ചു പൊട്ടി പൊട്ടി ചിരിക്കും

പിന്നെ പുഴുക്കൾ വരും മാറിടങ്ങളിൽ മുഖം പൂഴ്ത്തി
മുഴുത്ത മാംസ ഗോളങ്ങളിൽ ചുംബിച്ചു ചുംബിച്ചു
ഉറക്കെ ഉറക്കെ ചിരിക്കും ....

വിധേയയായി നാവടക്കുമ്പോൾ
നാവിൻ തുമ്പിലുരുവായ
വാക്കുകളെ വിഴിങ്ങേണ്ടി വരും നിനക്ക്

വിഴുങ്ങിയ വാക്കുകൾ
നട്ടെല്ലിൽ കുരുങ്ങി നടുവ് വളയും

അങ്ങനെ നാവടക്കി വാക്കുകൾ വിഴുങ്ങി
നട്ടെല്ല് വളച്ചു നീ ...
ഭാരത സ്ത്രീയുടെ ഭാവ ശുദ്ധിയോടെ ........

നഗരമീ ജീവിതം

ഒരു സിഗ്രെറ്റ് കുറ്റി കൈ നീട്ടി എറിഞ്ഞാല്‍ ചെന്ന് വീഴുന്ന ദൂരത്തില്‍ അപ്പുറത്തെ വീട്..കല്ലിയാണമാണെന്ന് തോന്നുന്നു..ടെറസില്‍ പന്തല്‍ ഇട്ടിട്ടുണ്ട്. രാവിലെ നാല് മണിക്ക് തുടങ്ങിയതാണ്‌ ദേഹണ്ണക്കാര്‍..,..

പണ്ട്, പെട്രോള്‍ മാക്സിന്റെ വെളിച്ചത്തില്‍ ,കത്തിയിലേക്ക് ഒന്ന് നോക്കുകപോലും ചെയ്യാതെ അവിടേം ഇവിടേം ശ്രദ്ധിച്ചു കുനുകുനെ സവാള വെട്ടുന്നതും ,തക്കാളി അരിയുന്നതും , ശേഷം രാത്രിയുടെ ഏതോ യാമങ്ങളില്‍ ഒന്ന് കണ്ണടച്ച് ഉറങ്ങിയെന്നു വരുത്തി , പുലര്‍ച്ചെ ഇറച്ചി വന്നില്ലേ എന്ന് ചോദിച്ചു പിടഞ്ഞെണീറ്റു ,ഉറക്കച്ചടവ് തെല്ലും ഇല്ലാതെ ഇറച്ചി കഴുകാന്‍ നില്‍ക്കുന്ന ബിരിയാണി വെപ്പുകാര്‍..

ഒഴുകി ഇറങ്ങുന്ന വിയര്‍പ്പു തുള്ളികളെ തെല്ലുപോലും വക വെക്കാതെ, നാലുപാടും എരിഞ്ഞു കൊണ്ടിരിക്കുന്ന തീക്കൂനക്കള്‍ക്ക് നടുവില്‍ നിന്ന് ഒരു സര്‍ക്കസഅഭ്യാസിയെ പോലെ അതിവേഗം ,ആയിരങ്ങള്‍ക്കുള്ള ഭക്ഷണം ഒരുക്കുന്ന പാചകക്കാര്‍ കുട്ടികളുടെ മനസിലെ ആരാധ്യ പുരുഷന്മാര്‍ തന്നെ..

കുട്ടിയായിരുന്നപ്പോള്‍ ഇളയ മാമന്‍റെ കല്ലിയാണ തലേന്ന് , വെപ്പ് പുരയില്‍ പോയി , കസിന്‍സ്ന്‍റെ കൂടെ വായിനോക്കി ഇരുന്നതിനു , പെണ്ണായി പോയത് കൊണ്ട് മാത്രം ഓര്‍ത്തഡോക്സ് അമ്മായിമാരുടെ വിമര്‍ശനം ഒരുപാട് ഏറ്റുവാങ്ങിയിരുന്നു..ശേഷം വീട്ടില്‍ എത്ര പരിപാടി നടന്നാലും , ആ ഭാഗത്തേക്ക് ഞാന്‍ ഒളികണ്ണ്‍ ഇട്ടുപോലും നോക്കിയിട്ടില്ല..ചീത്ത പേടിച്ചിട്ടു..

ഇന്ന് മെയ്‌ ദിനം ആയതു കൊണ്ട് സാജിദ് ഇന് ഓഫീസ് അവധി ആണ്. സാധാരണ അവധി ആണെങ്കില്‍ തലേന്ന്കിടക്കാന്‍ ഏറെ വൈകും . പക്ഷെ ഇന്നലെ പത്തുമണിക്ക് മുന്‍പേ കിടന്നു ഞാന്‍.. , രാവിലെ നാലുമണിക്ക് തന്നെ ഉണര്‍ന്നു.. എന്നെ സത്യത്തില്‍ എനിക്കുതന്നെ പിടി കിട്ടുന്നില്ല.പലപ്പോളും...

വിറകടുപ്പുകള്‍ക്ക് പകരം ഗ്യാസ്. ബിരിയാണിക്ക് പകരം കന്നഡ 'ഊട്ട '..
അത്രേ ഉള്ളു വെത്യാസം.. ആരെയോ ബോധ്യപെടുത്താന്‍ വേണ്ടി മാത്രം വെള്ളത്തില്‍ ഇട്ടു ,അതെ വേഗത്തില്‍ തിരിച്ചെടുത്തു കട്ടിങ്ങിനു പോകുന്ന പച്ചകറികള്‍,.. നെയ്യില്‍ മൂക്കുന്ന കിസ്മിസും , അണ്ടിപരിപ്പും സവാളയും
കൂടി കുഴഞ്ഞ മനം മയക്കുന്ന മണം.. ചടുപിടുന്നനെ പണിയെടുക്കുന്ന ഉണ്ണി വയറന്‍മാര്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന കുടവയര്‍ ഉള്ളൊരു നമ്പൂരി..

തൊട്ട് മാറി ,പൈപ്പിനടിയില്‍ പാത്രങ്ങളോട് മല്ലിടുന്ന സഹായി പെണ്ണ്.ഇനിയോരുത്തി ഇലയുടെ തുംബ്ബും വാലും വെട്ടി ഭംഗിയാക്കുന്നു.. ആകെ കൂടെ ഒരു ആന ചന്തം. സൂര്യന്‍ കിഴക്ക് വിരിഞ്ഞു വരുന്നേ ഉള്ളു. ഭക്ഷണം കാലായിക്കൊണ്ടിരിക്കുന്നു.

വീട്ടില്‍ കല്ല്യാണം ഉണ്ടെങ്കില്‍ , ബിരിയാണി ചെമ്പിന്‍റെ ധമ്മു പൊട്ടിക്കുന്നതിനു കാത്തു,ബിരിയാണി രുചി മനസിലിട്ട്‌ ചുറ്റി പറ്റി നടക്കുന്ന ഞങ്ങളുടെ ആ കുട്ടിക്കാലം ഓര്‍ത്തു..
ഇതെല്ലാം കണ്ടു എന്റെ വയറും പെരുമ്പറ കൊട്ടിതുടങ്ങിയിരിക്കുന്നു പതിവിലും നേരത്തെ തന്നെ..

ഈ നഗരത്തില്‍ , അയാല്‍ വീട്ടില്‍ കല്ലിയാണമുണ്ടെന്നു കരുതി നമുക്ക് കാര്യം ഒന്നും ഇല്ലല്ലോ... ഫ്രിഡ്ജില്‍ ഇരുന്ന ബ്രെഡ്‌ എടുത്തു ,ചീസും ബട്ടറും നിറച്ചു സാന്‍വിച് മേക്കറില്‍ പാകമാക്കി എടുക്കുമ്പോള്‍, കോഴി പാര്‍ട്സ് കറിയില്‍ മുക്കി പൊറാട്ട തിന്നുന്നതോര്‍മ്മ വന്നു..
വായിലും കണ്ണിലും മൂക്കിലും ഒക്കെ വെള്ളം..

വേഗം പോയി ബാല്‍ക്കണിയിലേക്കുള്ള വാതില്‍ അമര്‍ത്തി അടച്ചു. ഈവ എണീറ്റ്‌ കഴിഞ്ഞാല്‍ നേരെ പോകുന്നത് ബാല്‍ക്കണിയിലെ 'കൂട്ട പെര'യിലേക്ക് ആണ്.. ഇത് നഗരം ആണെന്നും അപ്പുറത്തെ വീട്ടില്‍ പന്തല്‍ ഇട്ടാല്‍ നമുക്ക് കാര്യം ഒന്നും ഇല്ലെന്നു അവള്‍ക്കിന്നറിയാം..
എന്നാലും വേണ്ട.. ഇന്നവള്‍ അവിടെ കളിക്കണ്ട..
പുറത്ത്പറഞ്ഞില്ലെങ്കിലും ,അവളുടെ കുഞ്ഞിപള്ള വാശി പിടിച്ചു ചിണുങ്ങുന്നത് ഓര്‍ക്കാന്‍ കൂടി എനിക്ക് വയ്യ....

********************************************
ഈ മെയ് ദിനത്തിലും പണിയെടുക്കുന്ന നന്മയുള്ള ഒരു കൂട്ടം മനുഷ്യര്‍ക്ക്‌ ആവട്ടെ ഈ പോസ്റ്റ്‌.

'സര്‍വലോക തൊഴിലാളികളെ പണിയെടുക്കുവിന്‍ ,..
പണിയെടുത്തു പണിയെടുത്തു ശക്തരാവുവിന്‍....,..'